ബെംഗളൂരു, ചെന്നൈ, പൂനെ നഗരങ്ങൾക്കു മേൽ മതിപ്പുളവാക്കി തിരുവനന്തപുരം മതിയെന്ന് ഡി-സ്‌പേസ്!

Divya John
 ബെംഗളൂരു, ചെന്നൈ, പൂനെ നഗരങ്ങൾക്കു മേൽ മതിപ്പുളവാക്കി തിരുവനന്തപുരം മതിയെന്ന് ഡി-സ്‌പേസ്! ഡി-സ്പേസ് ടെക്നോളജീസ് അവരുടെ ഏഷ്യയിലെ തന്നെ ആദ്യ സോഫ്റ്റ്‌വെയർ ഡെവലപ്മെൻ്റ് സെൻ്റർ കേരളത്തിൽ സ്ഥാപിച്ചിരിക്കുന്നുവെന്ന സന്തോഷവാർത്ത നിങ്ങളെ അറിയിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.ഓട്ടോമേഷൻ ആൻ്റ് സ്പേസ് മേഖലയിൽ ലോകത്തെ തന്നെ മുൻനിര കമ്പനിയായ ഡി-സ്പേസ് ടെക്നോളജീസ് തങ്ങളുടെ ഏഷ്യയിലെ തന്നെ ആദ്യ സോഫ്റ്റ്‌വെയർ ഡെവലപ്മെൻ്റ് സെൻ്റർ കേരളത്തിൽ സ്ഥാപിച്ചതായി മന്ത്രി പി രാജീവ്. ലോകോത്തര വാഹന നിർമാതാക്കളായ പോർഷെ, ബിഎംഡബ്ല്യു, ഓഡി, വോൾവോ, ജാഗ്വാർ ഉൾപ്പെടെയുള്ള പ്രമുഖർ ഡി-സ്പേസിൻ്റെ ഉപഭോക്താക്കളാണ്. കേരളത്തിൽ പുതുതായി ആരംഭിച്ചിരിക്കുന്ന ഫ്രഞ്ച് വിമാന എഞ്ചിൻ നിർമ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ സാഫ്രാനും ഡി സ്പേസിൻ്റെ ഉപഭോക്താക്കളിലൊരാളാണെന്ന് മന്ത്രി പറഞ്ഞു.




കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കാൻ മികച്ച അന്തരീക്ഷം ലഭ്യമാണെന്ന് ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ കമ്പനിയുടെ വൈസ് പ്രസിഡൻ്റ് ബേൺഡ് ഷാഫേഴ്സ് അഭിപ്രായപ്പെട്ടത് നമ്മുടെ നാടിനെക്കുറിച്ച് വ്യവസായലോകത്തിലാകെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മതിപ്പ് തുറന്നുകാണിക്കുകയാണ്. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളിലും ഇത് കൂടാതെ മെഡിക്കൽ ടെക്നോളജി, വ്യോമയാനം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാൻ സാധിക്കും. മുപ്പത് വർഷത്തെ പരിചയസമ്പത്തുള്ള ഡി-സ്പേസ് 9 രാജ്യങ്ങളിലായി 2600ൽ പരം പേർക്ക് ജോലി നൽകുന്നുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തുള്ള കിൻഫ്ര ഫിലിം ആൻ്റ് വീഡിയോ പാർക്കിൽ ആരംഭിച്ചിരിക്കുന്ന കമ്പനി ആദ്യഘട്ടത്തിൽ 10,000 ചതുരശ്ര അടിയിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു.



ഐ.ടി/എ.ഐ മേഖലയിൽ ഗവേഷണം നടത്തുന്നതിനും അതിനൂതന സാങ്കേതിക വിദ്യകളിലൂന്നിക്കൊണ്ട് ഉപകരണങ്ങളുടെ ഹാർഡ് വെയർ, സോഫ്റ്റ് വെയർ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് കേരളത്തിൽ ഡി-സ്പേസ് പ്രവർത്തനമാരംഭിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.കണക്റ്റഡ് ഓട്ടോമേറ്റഡ്, ഇലക്ട്രിക് വാഹനരംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായായ ഡി സ്പേസ് ജർമനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്ക് പുറത്ത് അവരുടെ മൂന്നാമത്തെ സെൻ്ററാണ് കേരളത്തിൽ സ്ഥാപിച്ചത്. ബാംഗ്ലൂർ, ചെന്നൈ, പൂനെ തുടങ്ങി ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം സന്ദർശിച്ചതിന് ശേഷമാണ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കാൻ കമ്പനി തീരുമാനിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.



പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളിലും ഇത് കൂടാതെ മെഡിക്കൽ ടെക്നോളജി, വ്യോമയാനം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാൻ സാധിക്കും. മുപ്പത് വർഷത്തെ പരിചയസമ്പത്തുള്ള ഡി-സ്പേസ് 9 രാജ്യങ്ങളിലായി 2600ൽ പരം പേർക്ക് ജോലി നൽകുന്നുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തുള്ള കിൻഫ്ര ഫിലിം ആൻ്റ് വീഡിയോ പാർക്കിൽ ആരംഭിച്ചിരിക്കുന്ന കമ്പനി ആദ്യഘട്ടത്തിൽ 10,000 ചതുരശ്ര അടിയിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഐ.ടി/എ.ഐ മേഖലയിൽ ഗവേഷണം നടത്തുന്നതിനും അതിനൂതന സാങ്കേതിക വിദ്യകളിലൂന്നിക്കൊണ്ട് ഉപകരണങ്ങളുടെ ഹാർഡ് വെയർ, സോഫ്റ്റ് വെയർ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് കേരളത്തിൽ ഡി-സ്പേസ് പ്രവർത്തനമാരംഭിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.കണക്റ്റഡ് ഓട്ടോമേറ്റഡ്, ഇലക്ട്രിക് വാഹനരംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായായ ഡി സ്പേസ് ജർമനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്ക് പുറത്ത് അവരുടെ മൂന്നാമത്തെ സെൻ്ററാണ് കേരളത്തിൽ സ്ഥാപിച്ചത്.

Find Out More:

Related Articles: