മദ്യം വിൽക്കും, ജയിലിൽ പോകും, തുടർച്ചയായി മധുസൂദനൻ പിള്ള പിടിയിലാകുന്നത് നാലാം തവണ!

Divya John
 മദ്യം വിൽക്കും, ജയിലിൽ പോകും, തുടർച്ചയായി മധുസൂദനൻ പിള്ള പിടിയിലാകുന്നത് നാലാം തവണ! പന്തളം കുളനട കൈപ്പുഴ ചാങ്ങിഴേത്ത് കിഴക്കേതിൽ വീട്ടിൽ മധുസൂദനൻ പിള്ളയാണ് ഇത്തരത്തിൽ സഹകരിക്കുന്നത്. മദ്യം വിൽക്കുക, ജയിലിൽ പോകുക, മടങ്ങി എത്തി പൂർവാധികം ശക്തിയോടെ വീണ്ടും കച്ചവടം നടത്തുക, അപ്പോൾ പിടിവീണാലും ജയിലിൽ പോകാനും ശിക്ഷ അനുഭവിക്കാനും തയ്യാർ. കൈപ്പുഴ ചാങ്ങിഴേത്ത് കിഴക്കേതിൽ വീട്ടിൽ മധുസൂദനൻ പിള്ള ഇതിനു മുൻപും പലതവണ വിദേശമദ്യം വിറ്റ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിയാണ്. ഇത് നാലാം തവണയാണ് മധുസൂദനൻ പിള്ളയുടെ വീട്ടിൽ നിന്നും വിദേശമദ്യം പിടികൂടുന്നത്. വീട്ടുമുറ്റത്ത് രഹസ്യ അറ ഉണ്ടാക്കി അതിനുമുകളിൽ പാറക്കല്ലുകൾ നിരത്തിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. 



   പത്തനംതിട്ട എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.ചൊവ്വാഴ്ച എക്സൈസ് സംഘം പിടികൂടുമ്പോൾ അത് കണക്കിൽ നാലാം തവണ ആണ്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി എ പ്രദീപ്, പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷിജു, സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ബിജു എ പി സിവിൽ എക്സൈസ് ഓഫീസർമാരായ രാധാകൃഷ്ണൻ പിള്ള, ബിനു വർഗീസ്, രാജേഷ് വി, പ്രേം അനന്തു, അബ്ദുൾ സലാം, ആകാശ് മുരളി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷെമീന ഷാഹുൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. നിർമ്മാണ പ്രതിസന്ധി നേരിടുന്ന വലിയപറമ്പിൽ പടി - ഈടിച്ചുവട് റോഡിന്റെ നിർമ്മാണം മാർച്ച് 31നകം പൂർത്തീകരിക്കാൻ നിർദേശം നൽകി. ചണ്ണ - കുരുമ്പൻമൂഴി റോഡ് ഏപ്രിൽ 31നകം പൂർത്തീകരിക്കും. മേലേപ്പടി -ചെല്ലക്കാട്, ബംഗ്ലാം കടവ് - വലിയകുളം റോഡ് മാർച്ചിൽ നിർമ്മാണം പൂർത്തീകരിക്കും.



   മടുക്കമുട് - അയ്യപ്പ മെഡിക്കൽ കോളേജ് റോഡ്. ബംഗ്ലാം കടവ് സ്റ്റേഡിയം റോഡിന്റെ നിർമ്മാണം ജനുവരി ഒന്നിന് ആരംഭിക്കും. പാറക്കാവ് - വാളക്കുഴി റോഡ് ഫെബ്രുവരിയിൽ പൂർത്തീകരിക്കും. കൊയ്പ്പളളി മേലേൽപ്പടി - മേലേതിൽ പടി റോഡ് ജനുവരിയിൽ നിർമ്മാണം ആരംഭിക്കും.റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള റാന്നി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ വേഗമാക്കാൻ തീരുമാനം. റോഡുകളുടെ നിർമ്മാണത്തെ സംബന്ധിച്ച് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം. ജലവിതരണ കുഴലുകൾ മൂലം നിർമ്മാണ തടസം നേരിടുന്ന മേലേപ്പടി -ചെല്ലക്കാട്, വലിയപറമ്പിൽ പടി - ഈട്ടിച്ചുവട്, കിളിയാനിക്കൽ - തൂളികുളം എന്നീ റോഡുകൾ ഇരു വകുപ്പിലെയും അധികൃതർ പരിശോധന നടത്തി നിർമ്മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുന്നതിന് നിർദേശം നൽകി.



  കൈപ്പുഴ ചാങ്ങിഴേത്ത് കിഴക്കേതിൽ വീട്ടിൽ മധുസൂദനൻ പിള്ള ഇതിനു മുൻപും പലതവണ വിദേശമദ്യം വിറ്റ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിയാണ്. ഇത് നാലാം തവണയാണ് മധുസൂദനൻ പിള്ളയുടെ വീട്ടിൽ നിന്നും വിദേശമദ്യം പിടികൂടുന്നത്. വീട്ടുമുറ്റത്ത് രഹസ്യ അറ ഉണ്ടാക്കി അതിനുമുകളിൽ പാറക്കല്ലുകൾ നിരത്തിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. പത്തനംതിട്ട എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.ചൊവ്വാഴ്ച എക്സൈസ് സംഘം പിടികൂടുമ്പോൾ അത് കണക്കിൽ നാലാം തവണ ആണ്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി എ പ്രദീപ്, പത്തനംതിട്ട സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷിജു, സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ബിജു എ പി സിവിൽ എക്സൈസ് ഓഫീസർമാരായ രാധാകൃഷ്ണൻ പിള്ള, ബിനു വർഗീസ്, രാജേഷ് വി, പ്രേം അനന്തു, അബ്ദുൾ സലാം, ആകാശ് മുരളി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷെമീന ഷാഹുൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Find Out More:

Related Articles: