കുറുപ്പ് പ്രൊമോഷൻ വാഹനത്തിൻ്റെ സ്റ്റിക്കർ നീക്കി! സന്തോഷമില്ല സങ്കടമാണെന്ന് മല്ലു ട്രാവലർ!

Divya John
 കുറുപ്പ് പ്രൊമോഷൻ വാഹനത്തിൻ്റെ സ്റ്റിക്കർ നീക്കി! സന്തോഷമില്ല സങ്കടമാണെന്ന് മല്ലു ട്രാവലർ! സിനിമാ ആസ്വാദകരിൽ വലിയ ആവേശവും ആകാംക്ഷയും നിറയ്ക്കാൻ ഈ സിനിമയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ 12ന് പുറത്തിറങ്ങിയ കുറുപ്പ് കേവലം നാലു ദിവസങ്ങൾ കൊണ്ട് തന്നെ 50 കോടി ക്ലബ്ബിൽ പ്രവേശനം ഉറപ്പാക്കുകയും ചെയ്തിരുന്നു. ദുൽഖർ സൽമാൻ്റെെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എം സ്റ്റാർ എൻ്റർടെയ്ൻമെൻ്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് പൂട്ടിയ തീയേറ്ററുകൾക്ക് പുതുജീവൻ പകർന്നു കൊണ്ടാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എത്തിയത്.



   കഴിഞ്ഞ ദിവസമായിരുന്നു ഒട്ടനവധി ഫോളോവേഴ്സുള്ള ട്രാവൽ വ്ലോഗറായ മല്ലു ട്രാവലർ കുറുപ്പിൻ്റെ പ്രൊമോഷനായി ഉപയോഗിക്കുന്ന കാർ നിയമലംഘനം നടത്തിയ കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സിനിമ പ്രമോഷന് വേണ്ടി കുറുപ്പിന്റെ സ്റ്റിക്കർ ഒട്ടിച്ച വാഹനം ചൂണ്ടിക്കാട്ടിയാണ് മല്ലു ട്രാവലർ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നത്. സ്റ്റിക്കർ ഒട്ടിച്ചതിന്റെ പേരിൽ പിടിച്ചെടുത്ത മറ്റൊരു വാഹനം തുരുമ്പെടുക്കാൻ തുടങ്ങിയെന്നും എന്നാൽ പ്രമോഷന് വേണ്ടി വാഹനത്തിൽ സ്റ്റിക്കർ ഒട്ടിക്കാമോ എന്നും മല്ലു ട്രാവലർ ചോദിച്ചിരുന്നു. റിലീസ് ചെയ്ത് വൈകാതെ തന്നെ കുറുപ്പ് വിവാദകോളങ്ങളിലും നിറഞ്ഞു. 



  എന്നാൽ വിവാദങ്ങളെ നിഷ് പ്രഭമാക്കുന്നതായിരുന്നു കുറുപ്പിൻ്റെ പടയോട്ടം. ഇപ്പോഴിതാ കുറുപ്പുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ടാണ് സിനിമാസ്വാദകരുടെ ശ്രദ്ധ നേടുന്നത്.നിയമ പ്രകാരം പ്രൈവറ്റ്‌ വാഹനങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ്‌ അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലെന്നും എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ടെന്നും മല്ലു ചൂണ്ടിക്കാട്ടിയിരുന്നു. 100 ശതമാനം ഇത്‌ നിയമ വിരുദ്ധമാണെന്നും ഇനി ഇത്‌ നിയമപരമായി ചെയ്യാമെന്നാ ണെങ്കിൽ, ഇത്‌ കണ്ട്‌ ആൾക്കാരുടെ ശ്രദ്ധ തിരിഞ്ഞ്‌ ആക്സിഡന്റുണ്ടാകാനുള്ള അവസരമില്ലേയെന്നും മല്ലു ചോദിച്ചിരുന്നു. ഈ കാണുന്ന വണ്ടി ലീഗൽ ആണൊ? വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ സിനിമാ പ്രൊമൊഷനു വേണ്ടി നാട്‌ മുഴുവൻ കറങ്ങുമ്പോൾ എന്താണ് മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് കേസ്‌ എടുക്കാത്തത് എന്നും മല്ലു ട്രാവലർ ചോദിച്ചിരുന്നു.



  ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈൻ അടിക്കുന്നതെന്നും അതോ ഫീസ്‌ അടച്ച സ്റ്റിക്കറിംഗ്‌ ശ്രദ്ധ തിരിക്കില്ല എന്നാണൊ ഉദ്ദേശിക്കുന്നതെന്നും നിയമം എല്ലാവർക്കും ബാധകം തന്നെയാണെന്നും മല്ലു ട്രാവലർ മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിനെ ടാഗ് ചെയ്തു കൊണ്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ വണ്ടി പെർമിഷൻ ഇല്ലാതെയാണു സ്റ്റിക്കർ പതിപ്പിച്ചതെന്നും മല്ലു ട്രാവലർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച്ച എറണാകുളത്ത്‌ വെച്ച്‌ നടന്ന വാഹന പരിശോധനയിൽ എംവിഡി രാജേഷ് സാർ ഈ വണ്ടിക്കെതിരെ കേസ്‌ എടുത്ത്‌ വാഹനം പഴയ നിലയിൽ ആക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഓണർ നിയമത്തെ വെല്ലു വിളിച്ച്‌ ഇപ്പൊഴും രൂപ മാറ്റം വരുത്താതെ റോഡിലൂടെ യാത്ര ചെയ്യുകയാണുെന്നും മല്ലു കുറിച്ചു. നിയമം എല്ലാവർക്കും ഒരു പോലെ ആയിരിക്കണംമെന്ന് മല്ലു ട്രാവലർ എല്ലാവരോടുമായി പറഞ്ഞിരുന്നു. 



  കുറ്റം പറയുന്നത്‌ സിനിമയെയൊ, നായകനെയൊ അല്ലാ , ഒരൊ തരം ആൾക്കാർക്ക്‌ ഓരൊ നിയമം ഉള്ള നമ്മുടെ നാട്ടിലെ സിസ്റ്റത്തെയാണു. തെറ്റ്‌ കണ്ടാൽ പ്രതികരിക്കുക തന്നെ വേണമെന്നും മല്ലു ട്രാവലർ പറഞ്ഞിരുന്നു. കുറുപ്പ് സിനിമ അടിപൊളിയാണെന്നും ദുൽഖർ സൽമാൻ മുത്താണെന്നും മല്ലു ട്രാവലർ ഇതോടൊപ്പം പറഞ്ഞിരുന്നു. പൊതുജനങ്ങൾക്ക് ഇങ്ങനെ സ്വകാര്യ വാഹനഹ്ങളിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള അവസരമില്ലാതിരിക്കെ കുറുപ്പ് സിനിമയ്ക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണ് എന്നായിരുന്നു മല്ലു ട്രാവലറിൻ്റെ വിമർശനം. നിയമം എല്ലാവർക്കും ഒരുപോലെയാവണമെന്നും അതിൽ ഇരട്ടത്താപ്പ് പറ്റില്ലെന്നും മല്ലു പറഞ്ഞിരുന്നു.

Find Out More:

Related Articles: