കെ സുധാകരൻ മോൺസൻ്റെ വീട്ടിൽ പോയിട്ടുള്ള കാര്യം അറിയില്ലെന്ന് ഹൈബി ഈഡൻ!

Divya John
കെ സുധാകരൻ മോൺസൻ്റെ വീട്ടിൽ പോയിട്ടുള്ള കാര്യം അറിയില്ലെന്ന് ഹൈബി ഈഡൻ! നാല് വർഷം മുൻപ് എംഎൽഎ ആയിരിക്കെ മോൺസൻ്റെ വീട് സന്ദർശിച്ചിട്ടുണ്ട്. വീട്ടിലെ ലിവിങ് റൂമിൽ ഇരുന്ന് സംസാരിച്ചതല്ലാതെ മ്യൂസിയമൊന്നും കണ്ടിട്ടില്ല. ഒരു പ്രാവശ്യം പോലും ഫോണിൽ പോലും വിളിച്ച് സംസാരിച്ചിട്ടില്ലെന്നും ഹൈബി പറഞ്ഞു. വ്യാജ പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൺസൻ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ഹൈബി ഈഡൻ.  കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ മോൺസനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്കറിയില്ല. കേസ് അട്ടിമറിക്കാൻ പോലീസ് കൂട്ട് നിന്നു. ഇവരാണ് മോൺസനെ പല കാര്യങ്ങളിലും സഹായിച്ചത്.



   ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണത്തെ സംഘത്തെ കേസ് ഏൽപ്പിച്ച് അന്വേഷനം നടത്തണമെന്നും ഹൈബി കൊച്ചിയിൽ പറഞ്ഞു. മോൺസൻ മാവുങ്കലുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ക്രമക്കേട്, കൈമാറ്റം, ബിസിനസ് പ്രപ്പോസൽ എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണ്. തൻ്റെ ഫോട്ടോ കാണിച്ച് തട്ടിപ്പ് നടത്തിയെന്ന് പറയുന്നതിൽ കാര്യമില്ല. പരാതിക്കാർ തൻ്റെ പേര് പരാമർശിച്ചത് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉയർത്തിയാണ്. മോൺസൻ മാവുങ്കലിൻ്റെ പേരിനൊപ്പം തൻ്റെ പേര് വലിച്ചിഴയ്ക്കുന്നവർക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ഹൈബി വ്യക്തമാക്കി.



  മോൺസൻ്റെ ഫോൺ രേഖകൾ പുറത്തുവിടുകയും പരിശോധിക്കുകയും വേണം. അതിൽ ഒരു തവണയെങ്കിലും തൻ്റെ പേരുണ്ടോ എന്ന് പരിശോധിക്കണം. അദ്ദേഹത്തിനായി ഞാൻ ഇടപെട്ടു എന്ന് പരാതിയുള്ളവർ മുന്നോട്ട് വരണം. ആരോപണങ്ങളിൽ പൊതുപ്രവർത്തകരുടെ പേര് വലിച്ചിഴയ്ക്കുമ്പോൾ അത് പരിശോധിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. വ്യക്തതയില്ലാതെ തൻ്റെ പേര് വാർത്തകളിലേക്ക് വലിച്ചിഴയ്ക്കുന്നവർക്കെതിരെ വ്യക്തിഹത്യയ്ക്ക് കേസ് നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. കോടതി കയറി ഇറങ്ങി ശീലമുള്ള ആളാണ്. എല്ലാ രാഷ്ട്രീയ കേസുകളും കൃത്യമായി കൊടതിയിൽ എത്താറുള്ള വ്യക്തി കൂടിയാണ്. തനിക്കെതിരെ സോളാർ വിഷയത്തിൽ ആരോപണം ഉന്നയിച്ച മൂന്ന് ബിജെപിക്കാരെ ശിക്ഷിച്ച സംഭവമുണ്ടെന്നും ബൈഡി ഈഡൻ എം പി പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പമാണ് മോൺസൻ്റെ വീട്ടിൽ പോയത്. 



  നഴ്സുമാരുടെ വീസ, പാസ്പോർട്ട് സംബന്ധമായ വിഷയത്തിൽ സംഘടന എന്ന നിലയിൽ ഇവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പോയത്. തൃശൂർ ഡിഐജിയുടെ ഓഫീസിൽ വെച്ച് പണ കൈമാറ്റം നടന്നുവെന്ന ആരോപണവും സുരേന്ദ്രൻ നിഷേധിച്ചു. തന്റെ സാന്നിധ്യത്തിൽ സാമ്പത്തിക ഇടപാട് നടന്നിട്ടില്ല. തന്റെ വീട്ടിൽ വെച്ച് പണം കൈമാറിയെന്നാണ് പരാതിക്കാർ ആദ്യം പറഞ്ഞത്. പിന്നീട് പറയുന്നത് കാറിൽ വെച്ച് പണം കൈമാറിയെന്നാണ്. തനിക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മോൺസൻ തട്ടിപ്പുകാരനാണെന്ന റിപ്പോർട്ട് രഹസ്യാന്വേഷണ വിഭാഗം 2020 ൽ നൽകിയിരുന്നുവെന്ന് റിപ്പോർട്ടുകളും പുറത്തുവന്നു.അതേസമയം, മോൻസൺ മാവുങ്കലുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് മുൻ ഡിഐജി എസ് സുരേന്ദ്രൻ വ്യക്തമാക്കി. എന്നാൽ മോൻസന്റെ സാമ്പത്തിക ഇടപാടുകൾക്ക് താൻ കൂട്ടുനിന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Find Out More:

Related Articles: