വാക്‌സിൻ ലഭിക്കും മുൻപേ 20 ലക്ഷം പേരെ മരണം കൊണ്ടുപോകുമെന്നു ലോകാരോഗ്യ സംഘടന

Divya John
വാക്‌സിൻ ലഭിക്കും മുൻപേ 20 ലക്ഷം പേരെ മരണം കൊണ്ടുപോകുമെന്നു ലോകാരോഗ്യ സംഘടന. "ഇത് വെറും സങ്കൽപ്പമല്ല, നാം ഇതെല്ലാം ചെയ്താലും ഇത് സംഭവിക്കാൻ വളരെ സാധ്യതയുണ്ട്." ലോകാരോഗ്യ സംഘടനയുടെ എമർജൻസി പ്രോഗ്രാം മേധാവി മൈക്ക് റയൻ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ലോകത്ത് ഇതുവരെ ഏകദേശം 10 ലക്ഷം പേർ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെന്നാണ് വേൾഡോമീറ്ററിൻറെ കണക്ക്. കൊവിഡ്-19നെതിരായ വിവിധ വാക്സിനുകൾ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. "ഒരിടത്തും ഭീഷണിയൊഴിഞ്ഞിട്ടില്ല, ആഫ്രിക്കയിലും ഭീഷണിയൊഴിഞ്ഞിട്ടില്ല." അദ്ദേഹം വ്യക്തമാക്കി.കുറഞ്ഞ ചെലവിലും വേഗത്തിലും ലോകത്ത് വാക്സിൻ വിതരണം നടപ്പാക്കാനായുള്ള കൊവാക്സ് പദ്ധതിയിൽ ചൈനയുടെ സഹകരണം സംബന്ധിച്ച ചർച്ച തുടരുകയാണെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട്.



 പദ്ധതിയിൽ ധാരണയിലെത്താനുള്ള അവസാന തീയതി ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിൽ അംഗത്വമില്ലെങ്കിലും തായ്‍‍വാൻ ഇതിനോടകം പദ്ധതിയിൽ ഒപ്പിട്ടതായും ഇതുവരെ 159 രാജ്യങ്ങൾ അനുകൂല നിലപാട് സ്വീകരിച്ചതായും ഡബ്ല്യൂഎച്ച്ഓ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 34 രാജ്യങ്ങൾ ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല.നിലവിൽ വൈറസ് ബാധ വ്യാപിപ്പിക്കുന്നത് ചെറുപ്പക്കാരാണെന്ന് മൈക്ക് റയൻ ചൂണ്ടിക്കാട്ടി. വൈറസ് വ്യാപന ആശങ്ക വർധിക്കുന്നതിനിടെയും ലോകരാജ്യങ്ങൾ ലോക്ക് ഡൗണും നിയന്ത്രണങ്ങളും നീക്കിയ സാഹചര്യത്തിൽ ചെറുപ്പക്കാർ രോഗം പരത്തുകയാണെന്ന് മൈക്ക് റയൻ വ്യക്തമാക്കി.


  പ്രായഭേദമന്യേ കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ ഒരുമിച്ചു കൂടുന്ന എല്ലാ പരിപാടികളും രോഗവ്യാപനം കൂട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വാക്സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ ഉപയോഗിക്കുന്നത് വിലയിരുത്താനുള്ള കരട് നിർദേശങ്ങൾ പ്രസിദ്ധീകരിച്ചതായി സംഘടനയുടെ അസിസ്റ്റൻ്റ് ഡയറക്ടർ മാരിയേഞ്ചല സിമാവോ അറിയിച്ചു. ഒക്ടോബർ 8 വരെ കരടിൽ നിർദേശങ്ങൾ സമർപ്പിക്കാമെന്നും അവർ വ്യക്തമാക്കി.വിജയകരമായ കൊവിഡ് 19 വാക്സിൻ കണ്ടെത്തി ലോകത്ത് വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതിനു മുൻപായി 20 ലക്ഷം പേർ വൈറസ് ബാധിച്ചു മരിക്കുമെന്ന് ലോകാരോഗ്യ സംഘനടയുടെ മുന്നറിയിപ്പ്. മഹാമാരി നിയന്ത്രിക്കാൻ ഫലപ്രദമായ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ മരണസംഖ്യ ഇതിലും ഉയരുമെന്നും ഡബ്ല്യൂഎച്ച്ഓ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.  

Find Out More:

Related Articles: