90-ാം വയസ്സിൽ മേരി അമ്മച്ചി ഹൈടെക്കായി

Divya John
90-ാം വയസ്സിൽ മേരി അമ്മച്ചി ഹൈടെക്കായി, അതും പത്തഹരം വായിച്ചു.   സംശയമുണ്ടെങ്കിൽ 60 വയസ്സിന് മുകളിലുള്ള നിങ്ങളുടെ മാതാപിതാക്കൾക്ക് ഇപ്പോൾ ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കാൻ പഠിപ്പിച്ചു നോക്കൂ. ചിലർ പെട്ടന്ന് പഠിക്കും. എന്നാൽ ഭൂരിപക്ഷം പേരും ഇത് നമുക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞു കൈ കഴുകും.പക്ഷെ തൃശ്ശൂരിലെ മേരി അമ്മച്ചി രണ്ടാം വിഭാഗത്തിൽ പെട്ട ആളല്ല കേട്ടോ. തൊണ്ണൂറാം വയസ്സിൽ ദിനപത്രത്തിൽ നിന്നും ഓൺലൈൻ പത്രത്തിലേക്കുള്ള മാറ്റം ഈസിയായി ഉൾക്കൊണ്ട് മേരി അമ്മച്ചി. മേരി മാത്യു എന്നാണ് അമ്മച്ചിയുടെ പേര്. പേരക്കുട്ടി അരുൺ തോമസ് ആണ് തൊണ്ണൂറാം വയസ്സിൽ ലാപ്ടോപ്പിൽ ഇ-പേപ്പർ വായിക്കുന്ന വല്യമ്മച്ചിയെപ്പറ്റി റെഡ്‌ഡിറ്റിൽ പോസ്റ്റ് ചെയ്തത്.


 
 ടെക്നോളജിയുടെ ആവിർഭാവം സമൂഹത്തിനുണ്ടാക്കിയ ചലനം ചെറുതല്ല. അതെ സമയം വിവിധ വയസുള്ളവർ തമ്മിലുള്ള അന്തരവും ടെക്നോളജി കൂട്ടി എന്ന് പറഞ്ഞാൽ നിഷേധിക്കാനാവില്ല.   സംശയമുണ്ടെങ്കിൽ 60 വയസ്സിന് മുകളിലുള്ള നിങ്ങളുടെ മാതാപിതാക്കൾക്ക് ഇപ്പോൾ ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കാൻ പഠിപ്പിച്ചു നോക്കൂ. ചിലർ പെട്ടന്ന് പഠിക്കും. എന്നാൽ ഭൂരിപക്ഷം പേരും ഇത് നമുക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞു കൈ കഴുകും.കഴിഞ്ഞ ഒരു മാസത്തോളമായി മേരി അമ്മച്ചി പത്രം വായിക്കുന്നത് ഓൺലൈൻ ആയി ലാപ്ടോപ്പിലാണ്.



 കൊറോണ വൈറസിന്റെ വരവോടെ ദിനപത്രത്തിലൂടെ വൈറസ് ബാധയുണ്ടാകുമോ എന്ന് പേടിച്ചാണ് ഓൺലൈൻ പാത്രത്തിലേക്ക് തിരിഞ്ഞത്. (ദിനപത്രത്തിലൂടെ വൈറസ് പടരില്ല). "തുടക്കത്തിൽ അല്പം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് അമ്മച്ചി ട്രിക്ക് പഠിച്ചെടുത്തു," അരുൺ തോമസ് ദി ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തോട് പറഞ്ഞു."തൊണ്ണൂറ് വയസ്സുള്ള എന്റെ മുത്തശ്ശി, ലാപ്ടോപ്പിൽ എങ്ങനെ ഇ-പേപ്പർ വായിക്കാം എന്നും മനസിലാക്കുന്നു" എന്ന കുറിപ്പോടെയാണ് മേരി അമ്മച്ചിയുടെ ഫോട്ടോ സഹിതം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.



 പുത്തൻ മാറ്റങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള അമ്മച്ചിയുടെ സന്നദ്ധത പ്രശംസാവഹമാണ് എന്നും ചെറുമകൻ കുറിച്ചിട്ടുണ്ട്. 90-ാം വയസ്സിൽ ടെക്നോളോജിയെ ഇരുകയ്യും നീട്ടി സ്വീകരിച്ച മേരി അമ്മച്ചി എന്തായാലും സമൂഹ മാധ്യമങ്ങളിൽ താരമാണ്. ഇപ്പോൾ ഇക്കാര്യങ്ങളെ മനസ്സിലാക്കുന്ന മേരി അമ്മച്ചി ഹീറോ ആണ് എന്ന് ഒരു ട്വിറ്റെർ ഉപഭോക്താവ് കുറിച്ചു.മേരി അമ്മച്ചി പത്രം വായിക്കുന്ന രീതിയെഅപ്പറ്റിയും ചെറുമകൻ പ്രതിപാദിക്കുന്നുണ്ട്. ആദ്യം ചരമ പേജാണ് വായിക്കുക. ഓരോ ദിവസവും ആരൊക്കെ മരിച്ചു എന്നതിനെപ്പറ്റി വിവരങ്ങൾ മനസ്സിലാക്കിയതിന് ശേഷം മാത്രമാണ് മറ്റുള്ള വർത്തകളിലേക്ക്.

Find Out More:

Related Articles: