പാലാരിവട്ടം കേസിലെ വിജിലന്‍സ് അഭിഭാഷകന് എ രാജേഷിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ചിലര്‍ പരസ്യമായി വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന അഭിഭാഷകന്റെ പരാതിയെ തുടർന്നാണ് ഇങ്ങനെ ഏർപ്പെടുത്തിയത്.
പാലാരിവട്ടം കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടയുള്ള പ്രതികള്‍ 35 ദിവസമായി ജയിലിലാണ്. ഈ സാഹചര്യത്തില്‍ വിജിലന്‍സിന്റെ ഹൈക്കോടതിയിലെ സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായ എ രാജേഷിന് കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള അനുഭവമുണ്ടായത് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ശനിയാഴ്ച രാത്രി പത്തിന് മുളവുകാട് ഭാഗത്തുകൂടി യാത്രചെയ്യവെ രാജേഷിന്റെ കാറ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയവര്‍ തടയുകയും ആക്രമണത്തിന് മുതിരുകയും ചെയ്തിരുന്നു.
Find Out More: