ഡൊണാൾഡിന്റെ രണ്ടാം ഊഴം; യുഎസിൻ്റെ 47-ാം പ്രസിഡന്റായി അധികാരമേറ്റു!

frame ഡൊണാൾഡിന്റെ രണ്ടാം ഊഴം; യുഎസിൻ്റെ 47-ാം പ്രസിഡന്റായി അധികാരമേറ്റു!

Divya John
 ഡൊണാൾഡിന്റെ രണ്ടാം ഊഴം; യുഎസിൻ്റെ 47-ാം പ്രസിഡന്റായി അധികാരമേറ്റു! വൈസ് പ്രസി‍ഡൻ്റായി ജെഡി വാൻസ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ജസ്റ്റിസ് ബ്രെറ്റ് കവനോവ് വാൻസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് സുപ്രീം കോടി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിൻ്റെ മേൽനോട്ടത്തിൽ ട്രംപിൻ്റെ സത്യപ്രതിജ്ഞ നടന്നു. ചടങ്ങിന് ശേഷം മറൈൻ ബാൻഡ് ദേശീയഗാനം മീട്ടി.യുഎസിൻ്റെ 47-ാമത് പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. അതിശൈത്യത്തെ തുടർന്ന് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റോൾ മന്ദിരത്തിനുള്ളിലെ താഴികക്കുടത്തിന് താഴെയൊരുക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 2017 മുതൽ 2021 വരെ നീണ്ട നാല് വർഷത്തെ ഭരണത്തിന് ശേഷമാണ് ട്രംപിന് 78-ാം വയസ്സിന് യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള രണ്ടാമൂഴം ലഭിക്കുന്നത്.






യുഎസ് ചരിത്രത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡൻ്റാണ് ഡോണൾഡ് ട്രംപ്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ നിർണായകമായിരുന്ന ഏഴ് സ്റ്റേറ്റുകളിലും മിന്നും വിജയം നേടി, സെനറ്റിലും ജനപ്രതിനിധിസഭയിലും മുന്നേറ്റം നടത്തിയാണ് ട്രംപ് വിജയത്തേരിലേറിയത്. എതിരാളിയായിരുന്ന അധികാരമൊഴിഞ്ഞ വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന സർവേ ഫലങ്ങളെ അപ്രസക്തമാക്കി, കുറ്റിവിചാരണയെയും പ്രതികൂല കോടതിവിധികളെയും നേരിട്ടാണ് ട്രംപ് ജയിച്ചുകയറിയത്. മുൻ പ്രസിഡൻ്റുമാരായ ബിൽ ക്ലിൻ്റൺ, ജോ‍‍ർജ് ബുഷ്, ബരാക് ഒബാമ എന്നിവർ ക്യാപ്പിറ്റോൾ റോട്ടണ്ടയിൽ ചടങ്ങ് വീക്ഷിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചടങ്ങിൽ പങ്കെടുത്തു.






ചൈനീസ് വൈസ് പ്രസിഡൻ്റ്, ജപ്പാൻ, ഓസ്‌ട്രേലിയ വിദേശകാര്യ മന്ത്രിമാർ തുടങ്ങിയ ലോകനേതാക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങിൽ പങ്കെടുത്തു. 2017 മുതൽ 2021 വരെ നീണ്ട നാല് വർഷത്തെ ഭരണത്തിന് ശേഷമാണ് ട്രംപിന് യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള രണ്ടാമൂഴം ലഭിക്കുന്നത്. 1985ൽ റൊണാൾഡ് റീഗൻറെ സത്യപ്രതിജ്ഞയാണ് ഇതിന് മുൻപ് റോട്ടണ്ട ഹാളിൽ നടന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപായി ട്രംപും ഭാര്യ മെലാനിയയും ജെഡി വാൻസും ഭാര്യ ഉഷ വാൻസും വൈറ്റ് ഹൗസിൽ ചായസൽക്കാരത്തിൽ പങ്കെടുത്തു. പ്രസിഡൻ്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഇവരെ സ്വീകരിച്ചു.40 വർഷത്തിനിടെ ആദ്യമായാണ് യുഎസ് പ്രസിഡൻ്റ് ക്യാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽവെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.






അമേരിക്കയുടെ സുവർണ കാലഘട്ടം തുടങ്ങിയെന്നും താൻ എല്ലായ്പ്പോഴും അമേരിക്കയ്ക്ക് ഒന്നാം സ്ഥാനം നൽകുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന അഭിസംബോധനയിൽ ഡോണൾഡ് ട്രംപ് പറഞ്ഞു. ആദ്യ പ്രസംഗത്തിൽ ബൈഡൻ ഭരണകൂടത്തെ ട്രംപ് വിമർശിച്ചു. അഴിമതിയും കഴിവില്ലായ്മയും കാരണം അവർ രാജ്യത്തിൻ്റെ അതിർത്തികളെ അപകടത്തിലാക്കിയെന്ന് ട്രംപ് തുറന്നടിച്ചു. പുതിയ ഭരണകൂടം രാജ്യത്തോടുള്ള അഖണ്ഡതയും വിശ്വസ്തതയും യോഗ്യതയും പുനഃസ്ഥാപിക്കും. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന വധശ്രമം ഉൾപ്പെടെ താൻ നേരിട്ട വെല്ലുവിളികൾ 'മേക്ക് അമേരിക്ക, ഗ്രേറ്റ് അമേരിക്ക എഗൈൻ' എന്നതിനായി ദൈവം തന്നെ രക്ഷിച്ചുവെന്നും പറഞ്ഞു.

Find Out More:

Related Articles: