പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി!

Divya John
 പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി! ലിസ്ഥാന തീവ്രവാദികളെന്ന് പറയപ്പെടുന്നവരിൽ നിന്നാണ് സന്ദേശം ലഭിച്ചത്. സിപിഎമ്മിന്റെ രാജ്യസഭാ എംപിമാരായ വി. ശിവദാസിനും എഎ റഹീമിനുമാണ് 'സിഖ് ഫോർ ജസ്റ്റിസ്' എന്ന സംഘടനയുടെ പേരിൽ സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി ഏറെ വൈകിയായിരുന്നു സന്ദേശം. ഇരുവരും ഉടനെ തന്നെ വിവരം പോലീസിൽ അറിയിച്ചു. പാർലമെന്റിന്റെ സുരക്ഷാചുമതലയുൾപ്പെടെ സി.എസ്.ഐ.എഫ്. ഏറ്റെടുത്തതിനുപിന്നാലെയാണ് പുതിയഭീഷണി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഇരുവരും ഉടനെ തന്നെ വിവരം പോലീസിൽ അറിയിച്ചു.



പാർലമെന്റിന്റെ സുരക്ഷാചുമതലയുൾപ്പെടെ സി.എസ്.ഐ.എഫ്. ഏറ്റെടുത്തതിനുപിന്നാലെയാണ് പുതിയഭീഷണി.ഈ സെഷനിൽ ആറ് ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ നീളുന്ന സെഷനിൽ എയർക്രാഫ്റ്റ് നിയമത്തിലെ ഭേദഗതി അടക്കമുള്ളവ അവതരിപ്പിക്കപ്പെടും. ഞായറാഴ്ച 11.30ഓടെ ജിഒകെ പട്വൻ സിംപന്നു സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന സംഘടനയുടെ പേരിൽ വന്ന സന്ദേശം, ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്ന് പറയുന്നുണ്ട്. ഖാലിസ്ഥാൻ ഹിതപരിശോധന എന്ന ആവശ്യം ഈ സന്ദേശം ഉയർത്തുന്നുണ്ട്. പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കുമെന്നും അതിൽ കുടുങ്ങേണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഈ സെഷനിൽ ആറ് ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്.



ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ നീളുന്ന സെഷനിൽ എയർക്രാഫ്റ്റ് നിയമത്തിലെ ഭേദഗതി അടക്കമുള്ളവ അവതരിപ്പിക്കപ്പെടും. അതെസമയം ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവ്വേ റിപ്പോർട്ട് ഇന്ന് പാർലമെന്റിന്റെ ഇരുസഭകളിലും വെക്കും. ഇന്ന് ഒരു മണിയോടെ ലോക്സഭയിലും തുടർന്ന് രാജ്യസഭയിലും സാമ്പത്തിക സർവ്വേ വെക്കും. കൻവാർ യാത്രാ മാർഗ്ഗത്തിലെ കടയുടമകൾ തങ്ങളുടെ പേരുകൾ കടയ്ക്ക് മുമ്പിൽ പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം സർക്കാർ വെച്ചത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പാർലമെന്റിൽ ഇന്ന് ചൂടേറ്റും. മുസാഫർനഗർ പോലീസാണ് ഈ ആവശ്യം കടയുടമകൾക്കു മുമ്പിൽ വെച്ചിരിക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളാണ് പാർലമെന്റിൽ ഉയരാൻ പോകുന്ന മറ്റൊരു വിഷയം.



ബജറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന സർവ്വ കക്ഷി യോഗത്തിൽ പാർലമെന്റ് സെഷൻ നന്നായി അവസാനിപ്പിക്കാൻ പ്രതിപക്ഷത്തിന്റെ സഹകരണം ഭരണപക്ഷം തേടി. സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ അനുവദിക്കണമെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ ആവശ്യപ്പെട്ടു. ഈ സെഷനിൽ ആറ് ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ നീളുന്ന സെഷനിൽ എയർക്രാഫ്റ്റ് നിയമത്തിലെ ഭേദഗതി അടക്കമുള്ളവ അവതരിപ്പിക്കപ്പെടും.

Find Out More:

Related Articles: