ഒഡീഷയിലെ പരാജയത്തിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിച്ച് വികെ പാണ്ഡ്യൻ!

Divya John
 ഒഡീഷയിലെ പരാജയത്തിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിച്ച് വികെ പാണ്ഡ്യൻ! നവീൻ പട്‌നായിക്കിനെ സഹായിക്കാനാണ് താൻ ഐഎഎസ് വിട്ട് ബിജെഡിയിൽ ചേർന്നത്. എന്നാൽ ഈ രാഷ്ട്രീയത്തിൽ ചിലതിനെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ലെന്നത് തൻ്റെ പോരായ്മയാകാമെന്ന് വികെ പാണ്ഡ്യൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഐഎസ്എസ് ഉദ്യോഗസ്ഥനായിരുന്ന വികെ പാണ്ഡ്യൻ കഴിഞ്ഞ വർഷം നവംബറിലാണ് സിവിൽ സർവീസ് വിട്ട് ബിജെഡിയിൽ ചേർന്നത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി ബിജു ജനതാ ദൾ (ബിജെഡി) അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കിൻ്റെ വിശ്വസ്തൻ വികെ പാണ്ഡ്യൻ. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ഒഡീഷയിലെ ജനങ്ങളുടെ സ്നേഹവും വാത്സല്യവുമാണ്. നവീൻ പട്‌നായിക്കിനെ സഹായിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത്. 



പ്രത്യേക സ്ഥാനമോ അധികാരമോ ഒന്നും തനിക്ക് താത്പര്യമില്ലായിരുന്നു. തനിക്കോ കുടുംബത്തിനോ ലോകത്ത് എവിടെയും മറ്റ് സ്വത്തൊന്നുമില്ല. ഈ യാത്രയിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു. ഒഡീഷയുടെയും തൻ്റെ ഗുരു നവീൻ പട്‌നായിക്കിൻ്റെയും ഐശ്വര്യത്തിനായി താൻ എപ്പോഴും പ്രാർഥിക്കുമെന്നും വികെ പാണ്ഡ്യൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഒഡീഷയുടെ മണ്ണിൽ കാലുകുത്തിയ ദിവസം മുതൽ, ഒഡീഷയിലെ ജനങ്ങളിൽനിന്ന് തനിക്ക് അളവറ്റ സ്‌നേഹവും വാത്സല്യവും ലഭിച്ചു. സംസ്ഥാനത്തുടനീളമുള്ള ജനങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാൻ താൻ ശ്രമിച്ചിട്ടുണ്ട്. ഐഎഎസിൽ ചേർന്ന് ജനങ്ങളെ സേവിക്കുക എന്നത് തൻ്റെ ബാല്യകാല സ്വപ്നമായിരുന്നു. നവീൻ പട്നായിക്കിൽനിന്ന് തനിക്കുണ്ടായ അനുഭവം ജീവിതകാലം മുഴുവൻ നിലനിൽക്കും. 



ഒഡീഷയിലെ ജനങ്ങളോട് അദ്ദേഹത്തിനുള്ള സ്‌നേഹം തന്നെ എപ്പോഴും പ്രചോദിപ്പിച്ചുവെന്നും വികെ പാണ്ഡ്യൻ പറഞ്ഞു.  പാണ്ഡ്യനെ പിൻഗാമിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നവീൻ പട്നായിക്കിന് രംഗത്തെത്തേണ്ടിവന്നെങ്കിലും തിരിച്ചടി തടയാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം നഷ്ടമായ ബിജെഡിക്ക് എംഎൽഎമാരുടെ എണ്ണം പകുതിയായി കുറയുകയും ചെയ്തു. 147 അംഗ അസംബ്ലയിൽ 2019ൽ 112 സീറ്റുകളിൽ വിജയിച്ച ബിജെഡിക്ക് ഇക്കുറി 51 സീറ്റുകളിലാണ് വിജയിക്കാനായത്. ലോക്സഭയിൽ 12 അംഗങ്ങളുണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി ഒരു സീറ്റിൽ പോലും വിജയിക്കാനുമായില്ല. വികെ പാണ്ഡ്യനെ പിൻഗാമിയാക്കാനുള്ള നവീൻ പട്നായിക്കിൻ്റെ തീരുമാനത്തിൽ ബിജെഡി വലിയ വിമർശനം നേരിട്ടിരുന്നു. ബിജെപി ഇത് പ്രചാരണത്തിലൂടനീളം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.



പ്രത്യേക സ്ഥാനമോ അധികാരമോ ഒന്നും തനിക്ക് താത്പര്യമില്ലായിരുന്നു. തനിക്കോ കുടുംബത്തിനോ ലോകത്ത് എവിടെയും മറ്റ് സ്വത്തൊന്നുമില്ല. ഈ യാത്രയിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു. ഒഡീഷയുടെയും തൻ്റെ ഗുരു നവീൻ പട്‌നായിക്കിൻ്റെയും ഐശ്വര്യത്തിനായി താൻ എപ്പോഴും പ്രാർഥിക്കുമെന്നും വികെ പാണ്ഡ്യൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഒഡീഷയുടെ മണ്ണിൽ കാലുകുത്തിയ ദിവസം മുതൽ, ഒഡീഷയിലെ ജനങ്ങളിൽനിന്ന് തനിക്ക് അളവറ്റ സ്‌നേഹവും വാത്സല്യവും ലഭിച്ചു. സംസ്ഥാനത്തുടനീളമുള്ള ജനങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാൻ താൻ ശ്രമിച്ചിട്ടുണ്ട്. ഐഎഎസിൽ ചേർന്ന് ജനങ്ങളെ സേവിക്കുക എന്നത് തൻ്റെ ബാല്യകാല സ്വപ്നമായിരുന്നു. നവീൻ പട്നായിക്കിൽനിന്ന് തനിക്കുണ്ടായ അനുഭവം ജീവിതകാലം മുഴുവൻ നിലനിൽക്കും. ഒഡീഷയിലെ ജനങ്ങളോട് അദ്ദേഹത്തിനുള്ള സ്‌നേഹം തന്നെ എപ്പോഴും പ്രചോദിപ്പിച്ചുവെന്നും വികെ പാണ്ഡ്യൻ പറഞ്ഞു.   

Find Out More:

Related Articles: