സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദിയും മന്ത്രിമാരും; ആഘോഷമാക്കി ബിജെപി പ്രവർത്തകർ!

Divya John
 സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദിയും മന്ത്രിമാരും; ആഘോഷമാക്കി ബിജെപി പ്രവർത്തകർ! പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. 30 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായ മൂന്ന് തവണ അധികാരത്തിലേറുന്ന പ്രധാനമന്ത്രി എന്ന റെക്കോഡ് നരേന്ദ്ര മോദി സ്വന്തമാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം കടക്കാൻ സാധിക്കാത്തതിനാൽ മൂന്നാം മോദി സർക്കാരിൽ എൻഡിഎ ഘടകക്ഷികൾ നിർണായ പങ്കുവഹിക്കുന്നുണ്ട്. ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപി, നിതീഷ് കുമാറിൻ്റെ ജെഡിയു, എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ്, ചിരാഗ് പാസ്വാൻ്റെ എൽജെപി തുടങ്ങിയ കക്ഷികൾക്കും മന്ത്രിസ്ഥാനം ലഭിക്കും.  മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നു. വൈകുന്നേരം 7:15ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്.



സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ള 50 ഓളം പേ‍‍ർക്ക് ക്ഷണം. ചടങ്ങിന് മുൻപായി മുൻ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രിയുമായ വീരേന്ദ്ര കുമാർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവരെ അദ്ദേഹത്തിൻ്റെ വസതിയിൽ ആദരിച്ചു. അതേസമയം തൃശൂരിലെ ബിജെപി വിജയം ഗൗരവത്തോടെ കാണുന്നു എന്നും മുഖ്യ മന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടിൽ ബിജെപി ആദ്യമായി ലോക്സഭ മണ്ഡലം വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അതിന് മതനിരപേക്ഷ - ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചും മതനിരപേക്ഷ മൂല്യങ്ങൾക്കായി സമർപ്പണ ബോധത്തോടെ പ്രവർത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.



 ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024 ലോക്സഭ തെരഞ്ഞടുപ്പ് ഫലം. മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്റെയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 



കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും. പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കും. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറിപ്പിലൂടെ വ്യക്തമാക്കി.

Find Out More:

Related Articles: