ദക്ഷിണേന്ത്യയിലേക്കും ബുള്ളറ്റ് ട്രെയിൻ; കേരളത്തിലേക്ക് വലിയ വികസനമെന്ന് പ്രധാനമന്ത്രി തൃശൂരിൽ!

Divya John
 ദക്ഷിണേന്ത്യയിലേക്കും ബുള്ളറ്റ് ട്രെയിൻ;  കേരളത്തിലേക്ക് വലിയ വികസനമെന്ന് പ്രധാനമന്ത്രി തൃശൂരിൽ! ദക്ഷിണേന്ത്യയിലേക്ക് ബുള്ളറ്റ് ട്രയിൻ ഉൾപ്പെടെയുള്ള വികസനം എത്തിക്കുമെന്നാണ് പ്രധാനമന്ത്രി കുന്നംകുളത്ത് എൻഡിഎ പൊതുയോഗത്തിൽ പറഞ്ഞത്. അടുത്ത അഞ്ച് വർഷം ബിജെപി വികസത്തിനും പാരമ്പര്യത്തിനും പ്രധാന്യം നൽകുന്ന പദ്ധതികളാണ് നടപ്പാക്കുകയെന്ന് പറഞ്ഞുകൊണ്ടാണ് മോദിയുടെ വാക്കുകൾ.കേരളത്തിൽ വലിയ വികസനങ്ങൾ നടപ്പാക്കുമെന്ന വാഗ്ദാനവുമായി തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് എക്സ്പ്രസ് വേകളും വിമാനത്താവളങ്ങളും ഉണ്ടാകുന്നു. ഉത്തരേന്ത്യയിൽ ബുള്ളറ്റ് ട്രയിൻ യാഥാർഥ്യമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രയിൻ കൊണ്ടുവരും. മൂന്നാം എൻഡിഎ സർക്കാർ എത്രയും പെട്ടെന്ന് ബുള്ളറ്റ് ട്രെയിനിൻറെ സർവേ ആരംഭിക്കുമെന്നും മോദി പറഞ്ഞു.




 വികസനത്തിലൂന്നിയും ഇടത് സർക്കാരിനെ വിമർശിച്ചുമായിരുന്നു തൃശൂരിലെ പൊതുയോഗത്തിലെ പ്രസംഗം. കേരള സർക്കാർ പദ്ധതികൾക്ക് തടസ്സം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.ആലത്തൂർ മണ്ഡലത്തിലുൾപ്പെട്ട കുന്നംകുളത്താണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. എൻഡിഎ സ്ഥാനാർഥി ടിഎൻ‌ സരസു, തൃശൂർ സ്ഥാനാർഥി സുരേഷ് ഗോപി, പൊന്നാനിയിലെ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ, മലപ്പുറത്തെ അബ്ദുൽ സലാം, ചാലക്കുടി സ്ഥാനാർഥി കെ .ഉണ്ണികൃഷ്ണൻ എന്നിവരും വേദിയിലുണ്ടായിരുന്നു. വന്ദേ ഭാരത് ട്രെയിനിൻറെ മാതൃക പ്രധാനമന്ത്രിക്ക് നൽകിയാണ് സുരേഷ് ഗോപി അദ്ദേഹത്തെ സ്വീകരിച്ചത്.കേരളത്തിലെ റോഡുവികസനം വേഗത്തിലാക്കുമെന്നും അദ്ദേഹം ബിജെപി പ്രവർത്തകരോടായി പറഞ്ഞു. സ്വന്തമായി വീടില്ലാത്ത വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്.



 അവർക്ക് പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയിലൂടെ വീടുകൾ വെച്ചുനൽകും. പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് കേരളമെങ്കിലും വിനോദസഞ്ചാര മേഖല വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും അതിന് മാറ്റം വരുമെന്നും മോദി പറഞ്ഞു.രാജ്യത്ത് എക്സ്പ്രസ് വേകളും വിമാനത്താവളങ്ങളും ഉണ്ടാകുന്നു. ഉത്തരേന്ത്യയിൽ ബുള്ളറ്റ് ട്രയിൻ യാഥാർഥ്യമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രയിൻ കൊണ്ടുവരും. മൂന്നാം എൻഡിഎ സർക്കാർ എത്രയും പെട്ടെന്ന് ബുള്ളറ്റ് ട്രെയിനിൻറെ സർവേ ആരംഭിക്കുമെന്നും മോദി പറഞ്ഞു. വികസനത്തിലൂന്നിയും ഇടത് സർക്കാരിനെ വിമർശിച്ചുമായിരുന്നു തൃശൂരിലെ പൊതുയോഗത്തിലെ പ്രസംഗം.



കേരള സർക്കാർ പദ്ധതികൾക്ക് തടസ്സം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൻറെ പാരമ്പര്യത്തെ അന്താരാഷ്ട തലത്തിൽ ബന്ധിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ നരേന്ദ്ര മോദി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനങ്ങളും ഗതാഗത മാർഗങ്ങളിലും ഊന്നിയാണ് മോദി സംസാരിച്ചത്. പുതിയ പാതകൾ കൊണ്ടുവന്ന് കേരളത്തിൽ വലിയ വികസനം എത്തിക്കും. വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Find Out More:

Related Articles: