സിഎജി റിപ്പോർട്ട് സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങൾ ശരി വയ്ക്കുന്നതെന്ന് വിഡി സതീശൻ!

Divya John
 സിഎജി റിപ്പോർട്ട് സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങൾ ശരി വയ്ക്കുന്നതെന്ന് വിഡി സതീശൻ! പ്രതിപക്ഷം നിരന്തരമായി നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് സിഎജി ഓഡിറ്റ് റിപ്പോർട്ട്. ബജറ്റിന് പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും ഉണ്ടാക്കി 25,874 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കിയെന്നാണ് സിഎജിയുടെ കണ്ടെത്തൽ. 25,874 കോടിയുടെ ഈ അധിക ബാധ്യത സർക്കാർ മറച്ചു വച്ചെന്നും റിപ്പോർട്ടിലുണ്ട്. ബജറ്റിന് പുറത്തുള്ള കടമെടുപ്പ് അപകടം ഉണ്ടാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയതാണെന്നും വിഡി സതീൻ പറഞ്ഞു.കേരളത്തെ സാമ്പത്തികമായി എൽഡിഎഫ് സർക്കാർ തകർത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷം നിരന്തരമായി നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് സിഎജി ഓഡിറ്റ് റിപ്പോർട്ട്.



3000 കോടിയാണ് സപ്ലൈകോയുടെ നഷ്ടം. സബ്‌സിഡി നൽകേണ്ട 13 നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോയിലില്ല. അധികാരത്തിൽ എത്തിയാൽ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് പറഞ്ഞവരാണ് സബ്‌സിഡി വെട്ടിക്കുറച്ച് വില കൂട്ടിയത്. മാവേലി സ്റ്റോറുകളിൽ ഉണ്ടാകുന്ന വിലക്കയറ്റത്തിൻറെ പ്രതിഫലനം പൊതുവിപണിയിലും വിലക്കയറ്റമുണ്ടാക്കും. ഈ സർക്കാർ സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളും സാധാരണക്കാരെ സങ്കടപ്പെടുത്തുന്നതാണ്. അതിനാൽ സപ്ലൈകോയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പാക്കാനുള്ള തീരുമാനം അടിയന്തിരമായി പിൻവലിക്കാൻ തയാറാകണം. കേരളീയത്തിൻറെയും നവകേരള സദസിൻറെയും പേരിൽ നടന്ന പിരിവിന് കണക്കില്ല. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകമായി കള്ളപ്പിരിവ് നടത്തി. രാഷ്ട്രീയ പ്രചരണം നടത്താൻ ഉദ്യോഗസ്ഥരെ ഇറക്കി പിരിവ് നടത്തുകയാണ്.



നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥനാണ് ഏറ്റവും കൂടുതൽ പണം പിരിച്ചത്. കേരളത്തിൽ ഏതെങ്കിലും കാലത്ത് ഇതുപോലൊരു പിരിവ് നടന്നിട്ടുണ്ടോ? തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ പരിപാടിയെന്ന പേരിൽ രാഷ്ട്രീയ പ്രചരണമാണ് സംഘടിപ്പിച്ചത്. ഒരു കോടി പിരിക്കുന്ന ചില ഉദ്യോഗസ്ഥൻ പത്ത് ലക്ഷം മാത്രമാണ് നൽകുന്നത്. ഉദ്യോഗസ്ഥർ ജനങ്ങളെ പേടിപ്പിച്ചാണ് പണപ്പിരിവ് നടത്തുന്നത്. അമ്പലം ഉണ്ടെന്ന് പറഞ്ഞ് പള്ളികൾ പൊളിക്കാനുള്ള ശ്രമം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. ഭൂരിപക്ഷത്തിൻറെ വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നത്. തൃശൂരിലെ ക്രിസ്ത്യൻ പള്ളി പഴയ അമ്പലമായിരുന്നെന്ന വാദവുമായി ഹിന്ദു ഐക്യവേദി നേതാക്കൾ ഇറങ്ങിയിട്ടുണ്ട്. 



ഇതെല്ലാം ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണമാണ്. കോൺഗ്രസ് അതിനെ പ്രതിരോധിക്കും.
 സഞ്ചിത നിധിയിൽ നിന്നുള്ള പണമെടുത്താണ് വരുമാനം ഉണ്ടാക്കത്ത കിഫ്ബി വരുത്തുന്ന നഷ്ടം നികത്തുന്നത്. കഴിഞ്ഞ ബജറ്റിനും ഈ ബജറ്റിനും ഇടയിൽ രണ്ട് തവണ വൈദ്യുതി ചാർജ് കൂട്ടി. കെട്ടിട നികുതിയും വെള്ളക്കരവും ഇന്ധന നികുതിയും എല്ലാ സേവനങ്ങളുടെയും നിരക്കുകളും കൂട്ടി. ജപ്തി നടപടികൾ ഏറ്റവും കൂടുതൽ ഉണ്ടായതും കഴിഞ്ഞ വർഷമാണ്. ഇതിനിടയിൽ രൂക്ഷമായ വിലക്കയറ്റമുണ്ടായി. പൊതുവിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിർത്തേണ്ട സപ്ലൈകോയെയും ഈ സർക്കാർ തകർത്തു.

Find Out More:

Related Articles: