രാംലല്ല വിഗ്രഹം അനാവരണം ചെയ്ത് പ്രധാനമന്ത്രി; പ്രാണപ്രതിഷ്ഠ പൂർണം

Divya John
 രാംലല്ല വിഗ്രഹം അനാവരണം ചെയ്ത് പ്രധാനമന്ത്രി; പ്രാണപ്രതിഷ്ഠ പൂർണം! മുഖ്യ യജമാനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ക്ഷേത്ര ശ്രീകോവിലിൽ സ്ഥാപിച്ച രാംലല്ല വിഗ്രഹം അനാവരണം ചെയ്തത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് അസാധാരണവും വൈകാരികവുമായി നിമിഷങ്ങളായിരുന്നുവെന്ന് പ്രധാനമന്ത്രി പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം പ്രതികരിച്ചു. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രാണപ്രതിഷ്ഠാ ചടങ്ങിൻ്റെ ഭാഗമായി. വേദമന്ത്ര, ശ്രീരാമനാമങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ അയോധ്യയിലെ ശ്രീരാമക്ഷേത്ര ശ്രീകോവിലിൽ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിച്ചു.പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനൊടുവിൽ സുപ്രീംകോടതി വിധിയെ തുടർന്നാണ് അയോധ്യയിൽ ശ്രീരാമക്ഷേത്രം നിർമിച്ചത്.



 മൂന്നു നിലകളിലായി നാഗര ശൈലിയിലാണ് ക്ഷേത്രത്തിൻ്റെ നിർമാണം. കിഴക്കുനിന്ന് പടിഞ്ഞാറുവരെ ക്ഷേത്രത്തിൻ്റെ നീളം 380 അടിയും വീതി 250 അടിയും ഉയരം 161 അടിയുമാണ്. 392 തൂണുകളാണ് ക്ഷേത്രത്തെ താങ്ങിനിർത്തുന്നത്. 44 വാതിലുകളാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിൻ്റെ ഭിത്തിയും തൂണുകളും ഹൈന്ദവ ദേവതകളുടെ ശിൽപങ്ങളാൽ സമ്പന്നമാണ്. ക്ഷേത്ര ശ്രീകോവിൽ താഴത്തെ നിലയിലാണ്. പ്രാണപ്രതിഷ്ഠാ ചടങ്ങിനായി 11:30 ഓടെയാണ് പ്രധാനമന്ത്രി അയോധ്യയിൽ എത്തിയത്. തുടർന്ന്, 12 മണിയോടെ സ്വർണ നിറമുള്ള കുർത്തയും ക്രീം നിറമുള്ള മുണ്ടും ധരിച്ച് പ്രധാനമന്ത്രി ക്ഷേത്രത്തിലേക്ക് എത്തി. തുടർന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി ക്ഷേത്ര ശ്രീകോവിലിലേക്ക് പ്രവേശിച്ചു. വിഐപികളും സന്ന്യാസികളുമടക്കം 8,000 പേരെയാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷേത്രത്തിൻ്റെ ഭരണച്ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നത്.



വ്യവസായികൾ, ചലച്ചിത്ര, കായിക താരങ്ങൾ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു. മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് ആണ് വിഗ്രഹമായ രാംലല്ല നിർമിച്ചത്. 51 ഇഞ്ച് വലുപ്പമുള്ള രാംരല്ല കൃഷ്ണശില ഉപയോഗിച്ചാണ് തയ്യാറാക്കിയത്. മൈസൂരു എച്ച്ഡി കോട്ടെയിലെ ചെറു ഗ്രാമമായ ബുജ്ജേഗൗധൻപുരയിൽ വെച്ചായിരുന്നു നി‍ർമാണം നടന്നത്. അരുൺ യോഗിരാജിനെ കൂടാതെ, ബെംഗളൂരു സ്വദേശി ഗണേഷ് ഭട്ട്, രാജസ്ഥാൻ സ്വദേശി സത്യ നാരായണൻ എന്നിവരെയും ട്രസ്റ്റ് വിഗ്രഹം തയ്യാറാക്കുന്നതിലേക്ക് ഷോ‍ർട്ട് ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒടുവിൽ ഭാഗ്യം അരുണിന് ലഭിക്കുകയായിരുന്നു. 38കാരനാനായഅരുൺ യോഗിരാജ് എംബിഎ ബിരുദധാരിയാണ്.



 പ്രാണപ്രതിഷ്ഠാ ചടങ്ങിനായി 11:30 ഓടെയാണ് പ്രധാനമന്ത്രി അയോധ്യയിൽ എത്തിയത്. തുടർന്ന്, 12 മണിയോടെ സ്വർണ നിറമുള്ള കുർത്തയും ക്രീം നിറമുള്ള മുണ്ടും ധരിച്ച് പ്രധാനമന്ത്രി ക്ഷേത്രത്തിലേക്ക് എത്തി. തുടർന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി ക്ഷേത്ര ശ്രീകോവിലിലേക്ക് പ്രവേശിച്ചു. വിഐപികളും സന്ന്യാസികളുമടക്കം 8,000 പേരെയാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷേത്രത്തിൻ്റെ ഭരണച്ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നത്. വ്യവസായികൾ, ചലച്ചിത്ര, കായിക താരങ്ങൾ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു.

Find Out More:

Related Articles: