യുഎസിലെ ഖലിസ്താനി നേതാവിന്റെ വധശ്രമക്കേസ്; പ്രതികരണവുമായി പ്രധാനമന്ത്രി!

Divya John
 യുഎസിലെ ഖലിസ്താനി നേതാവിന്റെ വധശ്രമക്കേസ്; പ്രതികരണവുമായി പ്രധാനമന്ത്രി! വധശ്രമത്തിൽ ഇന്ത്യൻ വംശജന് പങ്കുണ്ടെന്നുള്ള ആരോപണം തള്ളിയാണ് പ്രധാനമന്ത്രി രംഗത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും തെളിവുകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പറഞ്ഞു. യുഎസിൽ കഴിയുന്ന ഖലിസ്താനി ഭീകരൻ ഗുർപത്വന്ത് സിങ്ങ് പന്നൂനിന്റെ വധശ്രമക്കേസിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശത്തെ ഭീകരവാദ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള ഉത്കണ്ഠയും പ്രധാനമന്ത്രി മോദി അഭിമുഖത്തിൽ എടുത്തുപറഞ്ഞു. "ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ" അവർ ഭീഷണിപ്പെടുത്തുന്നതിലും അക്രമത്തിന് പ്രേരിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുകയാണെന്നും അഭിമുഖത്തിനിടെ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.



ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാനഘടകമാണ് സുരക്ഷ, ഭീകരവിരുദ്ധ സഹകരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ശക്തമായ ഉഭയകക്ഷി പിന്തുണയുണ്ട്. ഇത് പക്വവും സുസ്ഥിരവുമായ പങ്കാളിത്തത്തിന്റെ വ്യക്തമായ സൂചകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ സജീവമായി അന്വേഷിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ വംശജരായ അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ. ഇന്ത്യയ്ക്കെതിരെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജനപ്രതിനിധ സഭാംഗങ്ങളായ അമി ബേര, പ്രമീള ജയപാൽ, റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, ശ്രീ തനോദാർ എന്നിവർ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലൂടെയാണ് രംഗത്തെത്തിയത്.



 അമേരിക്കൻ മണ്ണിൽ ഇത്തരം സംഭവ നിരന്തരം ഇന്ത്യയ്ക്കെതിരെ വിദ്വഷ പ്രസംഗങ്ങൾ നടത്തിയയാളാണ് പന്നൂൻ. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന ദിവസം എയർ ഇന്ത്യ വിമാനം റാഞ്ചുമെന്നും പാർലമെന്റ് തകർക്കുമെന്നുമടക്കമുള്ള ഭീഷണികൾ ഇയാൾ മുഴക്കിയിരുന്നു. നവംബർ 29നാണ് ഖലിസ്താനി ഭീകരനും സിഖ് ഫോര്‌‍ ജസ്റ്റിസ് നേതാവുമായ പന്നുനെ കൊല്ലാനുള്ള ഗൂഡാലോചനയിൽ പങ്കെടുത്തുവെന്നാരോപിച്ച് യുഎസിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ 52 കാരനായ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്തത്. 



പന്നൂനെ വധിക്കാനായി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്നാരോപിച്ച് ജൂൺ 30ന് ചെക്ക് അധികൃതർ ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. യുഎസും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി കൈമാറൽ ഉടമ്പടി പ്രകാരമായിരുന്നു അറസ്റ്റ്. വിഷയത്തിൽ വാടകക്കൊലയാളിയെ സംഘടിപ്പിക്കാനായി ഡൽഹിയിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്നും ഫെഡറൽ കോടതിയെ കുറ്റപത്രത്തിൽ പറയുന്നു.

Find Out More:

Related Articles: