ഇന്ത്യക്കെതിരെ വീണ്ടും കാനഡ പ്രധാനമന്ത്രി, നിജ്ജാർ വധം വിശ്വസിക്കാൻ കാരണമുണ്ടെന്ന് ട്രൂഡോ!

Divya John
 ഇന്ത്യക്കെതിരെ വീണ്ടും കാനഡ പ്രധാനമന്ത്രി, നിജ്ജാർ വധം വിശ്വസിക്കാൻ കാരണമുണ്ടെന്ന് ട്രൂഡോ!  ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ചാരന്മാർക്ക് പങ്കുണ്ടെന്നാണ് അദ്ദേഹം വീണ്ടും ആവർത്തിച്ചിരിക്കുന്നത്. വിശ്വാസിനീയമായ കാരണങ്ങളാണ് താൻ ഈക്കാര്യങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഇന്ത്യക്കെതിരെ വീണ്ടും ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ ലംഘനമാണിതെന്നും ഇന്ത്യ അന്വേഷവുമായി സഹകരിക്കണമെന്നും ഇന്ത്യയെ പ്രകോപിപ്പിക്കലല്ല തങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിട്ടു വീഴചയ്ക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ നടപടികൾ സ്വീകരിച്ചതിന് ശേഷം ഇന്ത്യയുമായുള്ള കാനഡയുടെ പ്രശ്നങ്ങളേക്കുറിച്ചും ട്രൂഡോ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. 



ഇന്ത്യൻ സർക്കാർ ഈ വിഷയം ഗൗരവമായി കാണാനും പൂർണ്ണ സുതാര്യത നൽകാനും ഈ വിഷയത്തിൽ ഉത്തരവാദിത്തവും നീതിയും ഉറപ്പാക്കാനും ഞങ്ങളോടൊപ്പം സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.എന്നാൽ, എന്ത് തെളിവാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ തെളിവ് കൈമാറാനാകു എന്നാണ് കാനഡ വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ പാർലമെന്റിൽ ട്രൂഡോ നടത്തിയ പ്രസ്താവനകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിരുന്നു.
വ്യാഴാഴ്ച ന്യൂയോർക്കിൽ യുഎൻ യോഗത്തിൽ എത്തിയ ട്രൂഡോ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.



തിങ്കളാഴ്ച ഞാൻ പറഞ്ഞതുപോലെ തന്നെ കാനഡയുടെ മണ്ണിൽ എത്തി ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരുമായി ബന്ധമുള്ള ഏജന്റാണ് ആക്രമണം നടത്തിയതെന്നതിന് വിശ്വസനീയമായ കാരണങ്ങളുണ്ട്. നേരിട്ടും അല്ലാതെയും തെളിവ് ശേഖരിച്ചതായും കാനഡ വ്യക്തമാക്കി. അതിന് പുറമെ, നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് തെളിവുകളുണ്ടെന്നും വാദം ഉയർത്തിയിട്ടുണ്ട്. ഈ വിസ അടക്കം ഒരു വിസയും അനുവദിക്കില്ല. അതിന് പുറമെ, മൂന്നാമതൊരു രാജ്യം വഴിയും കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വിസ ലഭിക്കില്ല.



ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ ലംഘനമാണിതെന്നും ഇന്ത്യ അന്വേഷവുമായി സഹകരിക്കണമെന്നും ഇന്ത്യയെ പ്രകോപിപ്പിക്കലല്ല തങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിട്ടു വീഴചയ്ക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ നടപടികൾ സ്വീകരിച്ചതിന് ശേഷം ഇന്ത്യയുമായുള്ള കാനഡയുടെ പ്രശ്നങ്ങളേക്കുറിച്ചും ട്രൂഡോ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ഇന്ത്യൻ സർക്കാർ ഈ വിഷയം ഗൗരവമായി കാണാനും പൂർണ്ണ സുതാര്യത നൽകാനും ഈ വിഷയത്തിൽ ഉത്തരവാദിത്തവും നീതിയും ഉറപ്പാക്കാനും ഞങ്ങളോടൊപ്പം സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.എന്നാൽ, എന്ത് തെളിവാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ തെളിവ് കൈമാറാനാകു എന്നാണ് കാനഡ വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ പാർലമെന്റിൽ ട്രൂഡോ നടത്തിയ പ്രസ്താവനകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിരുന്നു.   

Find Out More:

Related Articles: