ജനസേനയും ടിഡിപിയും ഒന്നിച്ചു; സർക്കാരിനെതിരെ വിമർശനവുമായി പവൻ കല്യാണും ബാലകൃഷ്ണയും!

Divya John
 ജനസേനയും ടിഡിപിയും ഒന്നിച്ചു; സർക്കാരിനെതിരെ വിമർശനവുമായി പവൻ കല്യാണും ബാലകൃഷ്ണയും! നിലവിൽ 371 കോടി രൂപയുടെ അഴിമതിക്കേസിൽ നിലവിൽ രാജമുണ്ട്രി ജയിലിൽ കഴിയുകയാണ് എൻ ചന്ദ്രബാബു നായിഡു. നായിഡുവിന്റെ മകനും ടിഡിപി നേതാവ് നര ലോകേഷ്, ഭാര്യാ സഹോദരനും സൂപ്പർതാരവുമായ നന്ദമുരി ബാലകൃഷ്ണ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പവൻ കല്യാൺ ഇക്കാര്യം പ്രഖ്യാപിച്ചത്. അഴിമതി കേസിൽ ജയിലിൽ കഴിയുന്ന മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സഖ്യം രൂപീകരിച്ച് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പവൻ കല്യാൺ.ജഗൻ മോഹൻ റെഡ്ഡിക്കെതിരെ അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചു. "അദ്ദേഹം തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല, കൊള്ളയടിക്കുന്നു... മദ്യത്തിൽ നിന്ന് പണം സമ്പാദിക്കുന്നു," "ഈ മനുഷ്യന്റെ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ" ആഞ്ഞടിച്ചപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. 



   ഈ അറസ്റ്റിന് പിന്നിൽ തികച്ചും രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു. ഈ അറസ്റ്റിനെ അപലപിക്കുന്നുവെന്നും വൈഎസ്ആർസിപിയും ജഗനും കാരണം എനിക്ക് ലോകേഷിനും ബാലകൃഷ്ണയ്ക്കും ഒപ്പം നിൽക്കേണ്ടി വന്നുവെന്നും കല്യാൺ ആരോപിച്ചു. ഞായറാഴ്ച ചന്ദ്രബാബു നായിഡുവിനെ രണ്ടാഴ്ചത്തെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെ പരാമർശിച്ച് കല്യാണ് "വൈഎസ്ആർസിപിക്ക് താങ്ങാനാവില്ല" എന്ന് പറഞ്ഞു. നായിഡുവിനെ അറസ്റ്റ് ചെയ്ത നടപടി ഒട്ടും ശരിയായില്ലെന്നും പവൻ കല്യാൺ പറഞ്ഞു. 'വരുന്ന തെരഞ്ഞെടുപ്പിൽ ജന സേനയും തെലുങ്ക് ദേശവും ഒരുമിച്ച് പോരാടും, ഇന്ന് ഞാൻ തീരുമാനമെടുത്തിട്ടുണ്ട്. 



  ഇത് നമ്മുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചല്ല... ആന്ധ്രാപ്രദേശിന്റെ ഭാവിയെക്കുറിച്ചാണ്', അദ്ദേഹം കൂട്ടിച്ചേർത്തു. ജാമ്യം നിഷേധിച്ചതിനേത്തുടർന്ന് ജയിലിൽ ആയ നായിഡുവിനെ, ഇന്ന് രാ‌വിലെ പവൻ കല്യാണും ബാലകൃഷ്ണയും ജയിലിൽ എത്തി കണ്ടിരുന്നു. നായിഡുവിന്റെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനേയും കടുത്ത ഭാഷയിൽ കല്യാൺ വിമർശിച്ചു. "വലിയ ക്രിമിനൽ കേസുകൾ നേരിടുന്ന വ്യക്തി... പി‌പി‌എ മുതൽ സംസ്ഥാന നിർദ്ദേശ തത്വങ്ങൾ വരെ... എല്ലാ ലംഘനങ്ങളും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസുകൾ നേരിടുന്ന വ്യക്തി... രാജ്യത്തിന് പുറത്ത് പോകാൻ പോലും അനുമതി ആവശ്യമാണ്," അദ്ദേഹം പറഞ്ഞു.



ഈ അറസ്റ്റിന് പിന്നിൽ തികച്ചും രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു. ഈ അറസ്റ്റിനെ അപലപിക്കുന്നുവെന്നും വൈഎസ്ആർസിപിയും ജഗനും കാരണം എനിക്ക് ലോകേഷിനും ബാലകൃഷ്ണയ്ക്കും ഒപ്പം നിൽക്കേണ്ടി വന്നുവെന്നും കല്യാൺ ആരോപിച്ചു. ഞായറാഴ്ച ചന്ദ്രബാബു നായിഡുവിനെ രണ്ടാഴ്ചത്തെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെ പരാമർശിച്ച് കല്യാണ് "വൈഎസ്ആർസിപിക്ക് താങ്ങാനാവില്ല" എന്ന് പറഞ്ഞു. നായിഡുവിനെ അറസ്റ്റ് ചെയ്ത നടപടി ഒട്ടും ശരിയായില്ലെന്നും പവൻ കല്യാൺ പറഞ്ഞു. 'വരുന്ന തെരഞ്ഞെടുപ്പിൽ ജന സേനയും തെലുങ്ക് ദേശവും ഒരുമിച്ച് പോരാടും, ഇന്ന് ഞാൻ തീരുമാനമെടുത്തിട്ടുണ്ട്. ഇത് നമ്മുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചല്ല... ആന്ധ്രാപ്രദേശിന്റെ ഭാവിയെക്കുറിച്ചാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.   

Find Out More:

Related Articles: