കേരളത്തിലെ യുഡിഎഫ് ഭരണം ദുരന്തം: മുഖ്യ മന്ത്രി പിണറായി വിജയൻ!

Divya John
 കേരളത്തിലെ യുഡിഎഫ് ഭരണം ദുരന്തം: മുഖ്യ മന്ത്രി പിണറായി വിജയൻ! കേരളത്തിൽ യുഡിഎഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ഒരേപോലെ സംസ്ഥാന സർക്കാരിനെ എതിർക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ആക്ഷേപങ്ങൾ ഉന്നയിക്കാനാണ് ഇന്ന് സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം ചെയ്തതെന്ന് ആരോപിച്ചു. പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ വേദിയിൽ സെക്രട്ടറിയേറ്റ് വളയൽ സമരം നടത്തിയ യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ‌. കള്ളം പ്രചരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിന് വലതു മാധ്യമങ്ങൾ കൂട്ടു നിൽക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബിജെപിക്കെതിരെയും രൂക്ഷ വിമർശനമാണ് പിണറായി വിജയൻ ഉന്നയിച്ചത്. 




  സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്ര സർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ആണ് ബിജെപി ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരെ നുണകൾ പടച്ചുവിടുകയും പല വട്ടം ഇത് ആവർത്തിക്കുകയുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.  രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുമായി ബന്ധപ്പെട്ട് ടെണ്ടർ നടപടികളിൽ ഏറ്റവും കുറഞ്ഞ തുക നൽകുന്നവരുമായാണ് കരാർ ഒപ്പിടുന്നത്. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ശക്തികൾ യാഥാർത്ഥ്യം തിരിച്ചറിയണം. നിങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നത്. പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ പണം സംസ്ഥാന സർക്കാരിന്റെ കൈവശമില്ല എന്നത് സത്യമായ കാര്യമാണ്.




   അതിനാണ് കിഫ്ബിയെ പുനഃരുജ്ജീവിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെറ്റാര് ചെയ്താലും മുഖം നോക്കാതെ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നുണ്ട്. 2016 ന് മുൻപുള്ള കേരളം നിരാശ ബാധിച്ച അവസ്ഥയിൽ ആയിരുന്നു. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയായിരുന്നു. എല്ലാമേഖലയിലും സർക്കാർ പുറകോട്ട് പോയി. യുഡിഎഫായിരുന്നു ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടാക്കിയത്. ആ യുഡിഎഫാണ് ഇപ്പോൾ സംസ്ഥാന സർക്കാർ വലിയ ദുരന്തമാണെന്ന് പറയുന്നത്. യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്നതായിരുന്നു ദുരന്തം. അത് ജനങ്ങൾ തന്നെ മാറ്റിയെന്നും പിണറായി വിജയൻ വ്യക്തമാക്കി. ബിജെപിക്കെതിരെയും രൂക്ഷ വിമർശനമാണ് പിണറായി വിജയൻ ഉന്നയിച്ചത്. സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്ര സർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ആണ് ബിജെപി ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരെ നുണകൾ പടച്ചുവിടുകയും പല വട്ടം ഇത് ആവർത്തിക്കുകയുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.  രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുമായി ബന്ധപ്പെട്ട് ടെണ്ടർ നടപടികളിൽ ഏറ്റവും കുറഞ്ഞ തുക നൽകുന്നവരുമായാണ് കരാർ ഒപ്പിടുന്നത്. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ശക്തികൾ യാഥാർത്ഥ്യം തിരിച്ചറിയണം. നിങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നത്.

Find Out More:

Related Articles: