എഐ ക്യാമറ: ആദ്യത്തെ ഒരു മാസം പിഴയില്ല, മെയ് 19വരെ ബോധവത്കരണം!

Divya John
 എഐ ക്യാമറ: ആദ്യത്തെ ഒരു മാസം പിഴയില്ല, മെയ് 19വരെ ബോധവത്കരണം! തലസ്ഥാനത്ത് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പദ്ധതിയെക്കുറിച്ച് ബോധവത്കരണം വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ് ആദ്യത്തെ ഒരു മാസം പിഴയീടാക്കാതെ ബോധവത്കരണം നടത്താനുള്ള തീരുമാനം. നിയമലംഘനങ്ങളുടെ ശിക്ഷ എന്താണ്, എത്ര രൂപയാണ് പിഴ അടക്കേണ്ടത് തുടങ്ങിയ വിവരങ്ങൾ വാഹനം ഓടിക്കുന്നയാളെ ഈ സമയത്ത് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. എഐ ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ആദ്യത്തെ ഒരു മാസം പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. മെയ് 19 വരെ ബോധവത്കരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.   ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്നും ഗതാഗത മന്ത്രി ആൻറണി രാജു വ്യക്തമാക്കി. 




   നിയമം പാലിക്കുന്നവർ പേടിക്കേണ്ടതില്ല. എഐ ക്യാമറകൾ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിൽ മാറ്റി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കാനുള്ള തീരുമാനം. തലസ്ഥാനത്ത് സ്റ്റേറ്റ് കൺട്രോൾറൂം .14 ജില്ലകളിൽ ജില്ലാ തല കൺട്രോൾറൂമുകൾ എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ എൻഫോഴ്‌സ്‌മെൻറ് പദ്ധതി ഇന്ന് നിലവിൽ വരികയാണ്. ഇതിനോടൊപ്പം നിലവിലെ ഡ്രൈവിംഗ് ലൈസൻസിന് പകരം സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയ പിവിസി പെറ്റ്‌ജി കാർഡിൽ നല്കുന്നതിനുമുള്ള സംവിധാനത്തിൻറെയും ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. 




റോഡ് അപകടങ്ങളും അതുവഴിയുണ്ടാകുന്ന മരണങ്ങളും പരമാവധി കുറച്ചു സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് റോഡ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം സുതാര്യമായും കാര്യക്ഷമമായും ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും വേണ്ടിയാണ് ആധുനിക നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന 726 സർവൈലൻസ് ക്യാമറകൾ സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിരിക്കുന്നത്. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകൾ പിടികൂടുന്ന മറ്റ് നിയമലംഘനങ്ങൾ. നിയമലംഘനം ക്യാമറ പിടികൂടിയാൽ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പ് നോട്ടീസയച്ച് തുടർ നടപടികളിലേക്ക് കടക്കും.


പുതിയ പദ്ധതിയെക്കുറിച്ച് ബോധവത്കരണം വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ് ആദ്യത്തെ ഒരു മാസം പിഴയീടാക്കാതെ ബോധവത്കരണം നടത്താനുള്ള തീരുമാനം. നിയമലംഘനങ്ങളുടെ ശിക്ഷ എന്താണ്, എത്ര രൂപയാണ് പിഴ അടക്കേണ്ടത് തുടങ്ങിയ വിവരങ്ങൾ വാഹനം ഓടിക്കുന്നയാളെ ഈ സമയത്ത് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. എഐ ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ആദ്യത്തെ ഒരു മാസം പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. മെയ് 19 വരെ ബോധവത്കരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.   ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്നും ഗതാഗത മന്ത്രി ആൻറണി രാജു വ്യക്തമാക്കി. നിയമം പാലിക്കുന്നവർ പേടിക്കേണ്ടതില്ല. എഐ ക്യാമറകൾ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിൽ മാറ്റി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കാനുള്ള തീരുമാനം. 

Find Out More:

Related Articles: