കേന്ദ്രത്തിന് പിന്നാലെ സംസ്ഥാനവും ഇന്ധന നികുതി കുറയ്ക്കുന്നു!

Divya John
 കേന്ദ്രത്തിന് പിന്നാലെ സംസ്ഥാനവും ഇന്ധന നികുതി കുറയ്ക്കുന്നു! സംസ്ഥാന സർക്കാർ 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും ആണ് കുറച്ചിരിക്കുന്നത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  ഇന്ധനവിലയിൽ കേന്ദ്രസർക്കാർ കുറവ് വരുത്തിയതിന് പിന്നാലെ പെട്രോൾ ഡീസൽ വില കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും ധനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.



   
കേന്ദ്ര സർക്കാർ പെട്രോൾ എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും. കേന്ദ്ര നികുതിയിലെ കുറവോടെ തിരുവനന്തപുരം പെട്രോൾ 106.74 രൂപയും. ഡീസൽ 96.58 രൂപയുമാകും. കൊച്ചിയിൽ പെട്രോൾ 104.62 രൂപയും. ഡീസൽ 92.63 രൂപയുമാകും. കോഴിക്കോട് പെട്രോൾ 104.92 രൂപയും. ഡീസൽ 94.89 രൂപയുമാകും. വിലക്കുറവ് നാളെ രാവിലെ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഫലത്തിൽ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും. കേരളത്തിൽ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും.




  കേരളത്തിന്റെ നികുതി ഇളവുകൂടി വരുന്നതോടെ വീണ്ടും വില കുറയും. സംസ്ഥാനങ്ങളെല്ലാം പ്രത്യേകിച്ച് 2021 ഡിസംബറിൽ നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾ ഇപ്പോൾ നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളവും നികുതി കുറച്ചിരിക്കുന്നത്. ഇന്ധനവില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന്റേയും ഡിസലിന്റേയും എക്സൈസ് തീരുവ കുറച്ചതോടെയാണ് വിലക്കുറവ് ഉണ്ടാകുന്നത്. ധനമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കേന്ദ്ര സർക്കാർ കുറച്ചിരിക്കുന്നത്. വിലക്കുറവ് നാളെ രാവിലെ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഫലത്തിൽ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും. 



  രു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകും എന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പലഘട്ടങ്ങളിലായി നിർത്തലാക്കിയ സബ്സിഡിയാണ് കേന്ദ്രം പുനസ്ഥാപിക്കുമെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  സ്റ്റീലിൻറെയും സിമന്റിന്റെയും വില കുറയ്ക്കാനും ഇടപെടൽ ഉണ്ടാകും. രാജ്യത്ത് പണപ്പെരുപ്പം വർദ്ധിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ആശ്വാസ നടപടികൾ എടുത്തിരിക്കുന്നത്. ദരിദ്രരെയും ഇടത്തരക്കാരെയും സഹായിക്കാൻ ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തൽഫലമായി, നരേന്ദ്രമോദി സർക്കാരിന്റെ ഭരണകാലത്തെ പണപ്പെരുപ്പം മുൻ സർക്കാരുകളെ അപേക്ഷിച്ച് താഴ്ന്ന നിലയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി.
 

Find Out More:

Related Articles: