ഞാൻ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരല്ല എന്ന് ശ്രേയാംസ് കുമാർ!

Divya John
 ഞാൻ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരല്ല എന്ന് ശ്രേയാംസ് കുമാർ! ഷെയ്ഖ് പി ഹാരിസും കൂട്ടരും ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ല. വിമതരാണ് വിഭാഗീയ പ്രവർത്തനം നടത്തുന്നത്. താൻ രാജിവെക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽജെഡിയിലെ ഒരു വിഭാഗത്തിൻ്റെ ആരോപണങ്ങൾ തള്ളി എം വി ശ്രേയാംസ് കുമാർ.  എം വി ശ്രേയാംസ് കുമാർ എൽജെഡി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷെയ്ഖ് പി ഹാരിസിൻ്റെയും വി സുരേന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിലുള്ള ഒരു വിഭാഗം രംഗത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി ശ്രേയാംസ് കുമാർ രംഗത്തുവന്നത്.




   തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ ചർച്ചകളിൽ പങ്കെടുത്തയാൾ തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് ആ ചർച്ചയിൽ പങ്കെടുത്തവർക്കറിയാം. പാർട്ടിയുടെ പ്രസിഡൻ്റ് എന്ന നിലയിൽ പാർട്ടി തീരുമാനങ്ങളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുപതാം തീയതി പാർട്ടി കമ്മിറ്റി ചേരാനിരിക്കെ സമാന്തര യോഗം ചേർന്നത് തെറ്റാണ്. സംസ്ഥാന കമ്മിറ്റി വിളിക്കുന്നില്ല എന്ന ആരോപണം തെറ്റാണ്. അഞ്ച് മാസത്തിനിടെ രണ്ട് സംസ്ഥാന കമ്മിറ്റി യോഗവും രണ്ട് പ്രവശ്യം ഭാരവാഹികളുടെ യോഗവും ചേർന്നിരുന്നു.  തനിക്ക് ആരുമായു പ്രശ്നങ്ങളില്ല. ആരോപണം ഉന്നയിച്ച ഷെയ്ഖ് പി ഹാരിസ് ഇപ്പോഴും തൻ്റെ സുഹൃത്താണ്.




   

 വരുന്ന ഇരുപതാം തീയതി പാർട്ടി യോഗം ചേർന്ന് തുടർനടപടികളെക്കുറിച്ച് ആലോചിക്കും. എൽ ജെ ഡി പിളരില്ലെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി. വിമതരാണ് വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നത്. 76 പേരാണ് സംസ്ഥാന കമ്മിറ്റിയിലുള്ളത്. ഇവരിൽ 9 പേർ മാത്രമാണ് ഇന്നത്തെ ആരോപണങ്ങൾക്ക് പിന്നിലുള്ളത്. എൽജെഡിക്ക് നാല് സീറ്റ് എൽഡിഎഫ് വഗ്ദാനം ചെയ്തിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ബോർഡ് - കോർപ്പറേഷൻ വിഭജനത്തിൽ ശ്രേയാംസ് കുമാർ പാർട്ടി താൽപ്പര്യം സംരക്ഷിച്ചില്ല എന്ന ആരോപണമാണ് വിമതർ ഉന്നയിക്കുന്നത്. രാജ്യസഭാ സീറ്റ് നിലനിർത്താൻ മറ്റ് നേതാക്കളെ തഴഞ്ഞുവെന്നും വിമത വിഭാഗം ആരോപിക്കുന്നുണ്ട്. 




സംസ്ഥാന അധ്യക്ഷൻ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന ഗുരുതര ആരോപണം ഷെയ്ഖ് പി ഹാരിസ് ഉന്നയിച്ചു. ഈ മാസം ഇരുപതിനുള്ളിൽ രാജിവെച്ചില്ലെങ്കിൽ സമാന്തര പ്രവർത്തനം ആരംഭിക്കുമെന്ന് ഷെയ്ക പി ഹാരിസ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ വടകരയിൽ സംഭവിച്ച തോൽവിയെക്കുറിച്ച് സിപിഎം അന്വേഷണം നടത്തിയതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൻ്റെ പ്രതിഷേധമാണ് ഇപ്പോൾ കാണുന്നത്.  

Find Out More:

Related Articles: