ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ: രമേശ് ചെന്നിത്തല
ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ എന്നാണ് നമ്മുടെ രമേശ് ചെന്നിത്തല പറയുന്നത്. പ്രതിപക്ഷം ഭരണ പക്ഷത്തെ പരിഹസിക്കാൻ കിട്ടുന്ന ഏതൊരു അവസരവും മുതലാകും എന്നുള്ളത് വാസ്തവമാണ്. കൊറോണയ്ക്കുള്ള ഉത്തരവാദി ആരോഗ്യ മന്ത്രി എന്നാണ് ഈ വിദ്വാൻ ഉദ്ദേശിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ മീഡിയ മാനിയ വല്ലാതെ കൂടുന്നു, അതു ഒഴിവാക്കണം. മന്ത്രി ഇമേജ് ബിഡിങ് നടത്തുകയാണ്.
ഒരു ദിവസം പല തവണ ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. ഒരു ദിവസം ഒരുപാട് വാര്‍ത്താ സമ്മേനം നടത്തേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ഈ സംഭവമാണ് സമൂഹമാധ്യമങ്ങളിലടക്കം വലിയ വിവാദമായത്. ചൈനയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് മുതൽ വൈറസിനെ പ്രതിരോധിക്കാൻ കേരളത്തിൽ ശ്രമം ആരംഭിച്ചു. സർക്കാരിൻ്റെ നേതൃത്വത്തിൽ ആരോഗ്യരംഗത്തെ പൂർണ്ണമായി സഹകരിപ്പിച്ചാണ് സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയത്.
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തിലാണ് കൊറോണയ്‌ക്കെതിരായ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. ആദ്യഘട്ടം രോഗം സ്ഥിരീകരിച്ചവരെ കണ്ടെത്തി വിദഗ്‌ധ ചികിൽസ നൽകാനും വൈറസ് ബാധയിൽ നിന്നും അവരെ രക്ഷിക്കാനും സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഇതിന് പിന്നാലെയാണ് പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും കൊറോണ കണ്ടെത്തിയത്. പിന്നാലെ സർക്കാർ കൂടുതൽ ആർജ്ജവത്തോടെ പ്രവർത്തിച്ചു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി സർക്കാരിനെതിരെയും ആരോഗ്യ മന്ത്രിക്കെതിരെയും ആരോപണം ശക്തമായത്.
ലോകം കൊറോണ വൈറസ് ആശങ്കയിൽ തുടരുമ്പോൾ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ് രാജ്യം. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് വിവിധ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ചു. ചൈനയിലും ഇറ്റലിയിലുമാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത്. ഇന്ത്യയിൽ ആദ്യത്തെ കൊവിഡ് 19 സ്ഥിരീകരിച്ചത് കേരളത്തിലാണ്. ചൈനയിൽ നിന്നെത്തിയ വിദ്യാർഥിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
ദിവസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്‌തു. പിന്നാലെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും സമാനമായ റിപ്പോർട്ടുകൾ സംഭവിച്ചു.സമൂഹമാധ്യമങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. ഇതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ഉണ്ടായത്. കൊറോണ രോഗബാധയുടെ സാഹചര്യം ആരോഗ്യമന്ത്രി പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ഉപയോഗിക്കുന്നതെന്നാണ് ചെന്നിത്തല വ്യക്തമാക്കി.
ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണ്.സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധ സംബന്ധിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ നിയമസഭയിൽ സംസാരിക്കുന്നതിനിടെ പ്രതിപക്ഷം ബഹളം വെച്ച സംഭവം വിവാദമായിരുന്നു.ഈ സംഭവം സംസ്ഥാന സർക്കാരിന് കയ്യടി നേടിക്കൊടുത്തു. നിപയ്‌ക്ക് പിന്നാലെ കൊറോണയും സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ അച്ചടക്കത്തോടെ പ്രവർത്തിക്കാൻ ആരോഗ്യ മന്ത്രിക്കും സർക്കാരിനും കഴിഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാൻ സാധിച്ചു.
സർക്കാരിന് പൊതുസമൂഹത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കുകയും ചെയ്‌തു. കെകെ ശൈലജയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചും കയ്യടിച്ചും നിരവധിയാളുകൾ രംഗത്തുവന്നു. ഇതോടെയാണ് ആക്ഷേപവുമായി പ്രതിപക്ഷം നേരിട്ട് രംഗത്ത് എത്തിയത്.സംസ്ഥാനത്തെ ആശങ്കപ്പെടുത്തിയ നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു. ലോകാരോഗ്യ സംഘടനയെ പോലും അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി സംസ്ഥാനം നിപയിൽ നിന്നും മോചനം നേടിയത്.
പിന്നാലെ ആരോഗ്യ മന്ത്രിയെ പുകഴ്‌ത്തിയും പ്രശംസിച്ചും ഫേസ്‌ബുക്ക് പോസ്‌റ്റുകൾ പ്രത്യക്ഷപ്പെട്ടു. അമേരിക്കയിൽ ഇപ്പോൾ മരണസംഖ്യ 30 ആയി. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് സർക്കാർ പ്രവർത്തനം നടക്കുന്നത്. ഒന്നാം ഘട്ടത്തിൽ സമർത്ഥമായി വിജയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇനി എന്തൊക്കെ നടപടികളാണ് എടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്. ലോകത്ത് ഒരു രാജ്യത്തും ഈ മഹാമാരിയെ നേരിടുന്നതിനിടയില്‍ ഭരണ പ്രതിപക്ഷ തര്‍ക്കം ഉണ്ടായിട്ടില്ല.
എല്ലായിടത്തും വീഴ്ചകള്‍ സംഭവിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ചെറിയൊരു സ്‌പെല്ലിങ് മിസ്റ്റേക്ക് പോലും ചൂണ്ടിക്കാണിച്ചിട്ട് ആക്രമിക്കാന്‍ നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തടയാനാകില്ല. ആ ചെറിയ തെറ്റുപോലും ഇവിടെ വലിയൊരു ആക്ഷേപമായിട്ട് എടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യരംഗത്ത് ഏറെ മുന്നിലുള്ള ചൈനയിൽ മരണസംഖ്യ വർധിക്കുകയാണ്