സത്യാ പ്രതിജ്ഞ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.30ന്: ചടങ്ങിൽ പരമാവധി 500 പേർ!

Divya John
സത്യാ പ്രതിജ്ഞ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.30ന്: ചടങ്ങിൽ പരമാവധി 500 പേർ!സത്യാ പ്രതിജ്ഞ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.30ന്: ചടങ്ങിൽ പരമാവധി 500 പേർ!കൊവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക്, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തിൽ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർടിപിസിആർ, ട്രൂനാറ്റ്, ആർടി ലാമ്പ് നെഗറ്റീവ് റിസൾട്ടോ, ആൻറിജൻ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ട്. രണ്ടാം പിണറായി സർക്കാരിൻറെ സത്യപ്രതിജ്ഞ മെയ് 20ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങിൽ പരമാവധി 500 പേർക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുക. പാസുള്ളവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയുക്ത എൽഎൽഎമാർക്ക് ആർടിപിസിആർ ടെസ്റ്റിനുള്ള സൗകര്യം എംഎൽഎ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് 1ലും എർപ്പെടുത്തിയിട്ടുണ്ട്.


സെക്രട്ടറിയേറ്റ് അനക്സ് 1, പ്രസ്സ് ക്ലബ് എന്നിവയ്ക്കു എതിർവശത്തുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ക്ഷണക്കത്തിനോടൊപ്പം ഗേറ്റ്പാസും വെച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം നിർബന്ധമായും ഡബിൾ മാസ്ക് ധരിക്കേണ്ടതും കൊവിഡ്- 19 പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തെരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തിൽ, ജനങ്ങളുടെ ആഘോഷത്തിമിർപ്പിനിടയിൽ തന്നെയാണ് നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിൽ കീഴ് വഴക്കവും. എന്നാൽ, നിർഭാഗ്യവശാൽ, കൊവിഡ് മഹാമാരിയുടെയും പ്രകൃതിക്ഷോഭ ദുരന്തത്തിൻറെയും പശ്ചാത്തലത്തിൽ ജനമധ്യത്തിൽ ആഘോഷത്തിമിർപ്പോടെ നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ വിധത്തിൽ, ചുരുങ്ങിയ തോതിൽ ചടങ്ങ് നടത്തുന്നത്.


 തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയിൽ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും കേരള ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻറെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുകയെന്ന് പിണറായി വിജയൻ വ്യക്തമാക്കി. അമ്പതിനായിരത്തിലേറെ പേർക്ക് ഇരിക്കാവുന്ന ഇടമാണ് സെൻട്രൽ സ്റ്റേഡിയം. എന്നാൽ, ഇതിൻറെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. അഞ്ചുകൊല്ലം മുമ്പ് ഇതേ വേദിയിൽ നാൽപതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിയാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇങ്ങനെ ചുരുക്കുന്നതെന്നും പിണറായി വ്യക്തമാക്കി.അഞ്ഞൂറുപേർ എന്നത്, ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല.


140 നിയമസഭാ സാമാജികരുണ്ട്. 29 എംപിമാരുണ്ട്. പാർലമെൻററി പാർടി യോഗമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത് ആരൊക്കെയെന്ന് നിശ്ചയിക്കുന്നത്. ആ പാർലമെൻററി പാർടി അംഗങ്ങളെ, അതായത് എംഎൽഎമാരെ ഒഴിവാക്കുന്നത് ജനാധിപത്യത്തിൽ ഉചിതമല്ല. ജനാധിപത്യത്തിൻറെ നാലാം തൂണാണല്ലോ മാധ്യമരംഗം. അവരെയും ഒഴിവാക്കാനാവില്ല. ഇതും ക്രമീകരിക്കും. തങ്ങൾ തെരഞ്ഞെടുത്തയച്ചവർ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനും അറിയാനും ജനങ്ങൾക്കുള്ള അവകാശങ്ങൾ സഫലമാകുന്നത് മാധ്യമപ്രവർത്തകർ വഴിയാണല്ലോ.


ഇങ്ങനെ നോക്കുമ്പോൾ 500 എന്നത് മൂന്ന് കോടിയോളം ജനങ്ങളുടെ ഭാഗധേയം നിർണ്ണയിക്കുന്ന പ്രാരംഭഘട്ടത്തിലെ ചടങ്ങിൽ അധികമല്ല എന്നാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.  ജനാധിപത്യ വ്യവസ്ഥയുടെ അടിത്തൂണുകളാണ് ലെജിസ്ലേച്ചർ, എക്സിക്യൂട്ട്, ജുഡീഷ്യറി എന്നിവ. ജനാധിപത്യത്തെ മാനിക്കുന്ന ഒരാൾക്കും ഇവ മൂന്നിനെയും ഒഴിവാക്കാനാവില്ല. ഇവയാകെ ഉൾപ്പെട്ടാലെ ജനാധിപത്യം പുലരൂ. ഈ സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട ന്യായാധിപൻമാരെയും അനിവാര്യരായ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുള്ളത്.

Find Out More:

Related Articles: