പ്രൊഫഷനെ മനസിലാക്കുന്ന ആള്; 2007 ജീവിതം മാറ്റിമറിച്ചു!വ്യത്യസ്ത ആലാപനശൈലിയും കൃത്രിമത്വം ഇല്ലാത്ത സംസാര രീതിയും ദുർഗ്ഗയെ മലയാളികൾ ഏറെ ശ്രദ്ധിക്കാൻ ഇടയാക്കി. പതിനെട്ട് വർഷങ്ങൾക്ക് ഇപ്പുറവും തന്നെ മലയാളികൾ സ്നേഹിക്കുന്നു, സ്വന്തം വീട്ടിലെ കുട്ടിയായി കാണുന്നു എങ്കിൽ അതിന് കാരണം ഉറപ്പായും സ്റ്റാർ സിംഗർ വരുത്തിയ മാറ്റം എന്നാണ് ദുർഗയുടെ അഭിപ്രായം. പേഴ്സണൽ ലൈഫിലും മ്യൂസിക്കൽ ലൈഫിലും നല്ലൊരു തുടക്കം തന്നെയാണ് ദുർഗക്ക്. ഗായിക എന്നതിലുപരി സംഗീത അധ്യാപിക കൂടിയാണ് ദുർഗ ഇന്ന്. അമൃതതരംഗിണി സ്‌കൂൾ ഓഫ് മ്യൂസിക്ക് എന്ന പേരിൽ മ്യൂസിക്ക് സ്‌കൂളും ഈ തിരക്കിനിടയിൽ ദുര്ഗ നടത്തുന്നുണ്ട്.
ഐഡിയ സ്റ്റാർ സിംഗർ രണ്ടാം സീസൺ മുതൽ ആണ് മലയാളികൾക്ക് ദുർഗാ വിശ്വനാഥ് സ്വന്തം വീട്ടിലെ കുട്ടി ആയത്. പ്രതിസന്ധി എന്ന വാക്ക് ഉറപ്പായും ഏറെ അർത്ഥതലങ്ങൾ ഉള്ളതാണ്. അത് കടന്നുവരാത്ത ആളുകൾ ആരും ഉണ്ട് എന്ന് തോന്നുന്നില്ല. എല്ലാവരുടെയും ജീവിതത്തിൽ ഉറപ്പായും ഓരോ സ്റ്റേജിൽ എത്തുമ്പോഴും ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ കടന്നു പോകാത്ത ആരും തന്നെ ഉണ്ടാകില്ല. എന്റെ അനുഭവത്തിൽ ഞാൻ മനസിലാക്കിയ ചില കാര്യങ്ങൾ ഉണ്ട്. നമ്മുടെ മുന്നിലൂടെ ഭൗതീക വിഷയങ്ങൾ കടന്നു പോകുമ്പോൾ നമ്മൾ സ്വീകരിക്കുന്ന അബോധ തലത്തിലെ നിലപാടുകൾ ഉണ്ടല്ലോ അതാണ് പ്രതിസന്ധികൾ ആയിമാറുന്നത് . എല്ലാവർക്കും അങ്ങനെ തന്ന ആയിരിക്കും. അപ്പോൾ ആ വിഷയത്തിൽ നിന്നോ പ്രതിസന്ധി ഘട്ടത്തിൽ നിന്നോ നമുക്ക് ആർക്കും ഒളിച്ചോടാൻ ആകില്ല . ആ വിഷയത്തെ നേരിടുക തന്നെ വേണം.
പ
ക്ഷേ ഓരോ വിഷയങ്ങൾ വരുമ്പോളും അതിനെ നേരിടാൻ ഏറ്റവും നല്ല മാർഗ്ഗം ഈശ്വരാരാധന ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി ഈസിയാക്കി.ആ മനോഹരദിവസം തന്നെ ആയിരുന്നു ഞങ്ങൾ പുതിയ വീട്ടിലേക്ക് ഒരുമിച്ചു കയറിയത്. ഗുരുവായൂരാണ് നമ്മൾ സെറ്റിൽഡ് ആയിരിക്കുന്നത്. രണ്ടു ജില്ലകൾ തമ്മിലുള്ള അന്തരം എന്ന് പറയാൻ ആകില്ല. ശരിക്കും ചേട്ടൻ ( റിജു ) കണ്ണൂർ ആണെങ്കിലും കഴിഞ്ഞ 17 വർഷമായി ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാരനാണ്. അതുകൊണ്ടുതന്നെ ജില്ലയിലോ ഭാഷാ പ്രയോഗങ്ങളിലോ വലിയ അന്തരം ഉണ്ടായിട്ടില്ല. മകൾ ദിയ ദുർഗ. അവൾ ആറാം ക്‌ളാസിൽ ആണ്.
സംഗീതരംഗത്തേയ്ക്ക് ചുവടുവച്ചു വെന്നും ദുര്ഗ പറയുന്നു. പ്രണയവിവാഹം ആയിരുന്നോ എന്ന് ചോദിച്ചാൽ ഉറപ്പായും അതേ.പ്രണയം എന്നതിലുപരി ഇരുകുടുംബക്കാരും ഒരുമിച്ചെടുത്ത തീരുമാനം കൂടി ആയിരുന്നു അത്. കുടുംബം തമ്മിൽ മുൻപ് അറിയുന്നവർ ആയതുകൊണ്ടുതന്നെ നമ്മൾ വിവാഹം എന്ന തീരുമാനത്തിലേക്ക് എത്താൻ അവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങൾക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു. വളരെ ചെറിയ രീതിയിൽ ഭഗവാന്റെ തിരുനടയിൽ വച്ച് ഏവരുടെയും അനുഗ്രഹത്തോടെ ഞങ്ങൾക്ക് ഒന്നിക്കാൻ കഴിഞ്ഞു