ധന്യയുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് നടൻ സുധീഷ് മനസ്സ് തുറക്കുന്നു!

Divya John
 ധന്യയുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് നടൻ സുധീഷ് മനസ്സ് തുറക്കുന്നു! ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുത്തപ്പോൾ കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങൾ അദ്ദേഹം പങ്കിട്ടിരുന്നു. എവിടെപ്പോയാലും ഈ വിളി കേൾക്കാറുണ്ട്. അങ്ങനെ വിളിച്ച് കേൾക്കുന്നതിൽ സന്തോഷമേയുള്ളൂ. അടുത്തിടെ അമ്മയുടെ മീറ്റിംഗിന് പോയപ്പോഴും കിണ്ടി വിളി കേട്ടിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കിണ്ടിയെന്നാണ് എല്ലാവരും തന്നെ വിളിക്കുന്നതെന്ന് സുധീഷ് പറയുന്നു.അന്ന് സുരേഷേട്ടനെ ആദരിക്കുന്നുണ്ടായിരുന്നു. എല്ലാവരും അദ്ദേഹത്തിന് ആശംസയൊക്കെ അറിയിക്കുന്നുണ്ടായിരുന്നു. ഞാൻ അഭിനന്ദിച്ചപ്പോൾ അദ്ദേഹം കിണ്ടിയെന്നായിരുന്നു തിരിച്ച് എന്നോട് പറഞ്ഞത്. മണിച്ചിത്രത്താഴ് തമിഴിലും തെലുങ്കിലുമൊക്കെ പോയപ്പോൾ കിണ്ടിയെന്ന കഥാപാത്രമില്ലായിരുന്നു.



 അവിടെ അത് ചെയ്യാൻ ആളില്ലായിരുന്നു. ഹിന്ദിയിലാക്കിയപ്പോൾ കിണ്ടിയുണ്ടായിരുന്നുവെന്നും സുധീഷ് പറയുന്നു. തന്റെ വിവാഹത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ധന്യ എന്റെയൊരു ഡിസ്റ്റന്റ് റിലേറ്റീവാണ്. എന്നെക്കുറിച്ച് നന്നായിട്ട് അറിയാമായിരുന്നു. ധന്യ എന്റെ സിനിമകളെല്ലാം കണ്ടിരുന്നു. എന്റെ സിനിമകളിൽ ആധാരമാണ് അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അങ്ങനെയാണ് വിവാഹം നടന്നത്. വീട്ടിൽ ഞാൻ അഭിനയിക്കാറൊന്നുമില്ല. ധന്യ നല്ലൊരു എഴുത്തുകാരി കൂടിയാണ്. ആ കഴിവ് മകനും ലഭിച്ചിട്ടുണ്ട്. ഷോർട്ട് സ്‌റ്റോറി എഴുതി സമ്മാനമൊക്കെ നേടിയിട്ടുണ്ട്. യാത്രകൾ ഒരുപാടിഷ്ടമാണ്. ബസിലും ട്രെയിനിലും കാറിലുമെല്ലാം പോവാറുണ്ട്. എവിടെപ്പോവുകയാണെങ്കിലും വീട്ടുകാരോട് പറയും. എവിടെയാണെങ്കിലും അവരെ വിളിക്കാറുമുണ്ട്. സിനിമാക്കാരന് പെണ്ണുകിട്ടില്ല എന്ന അവസ്ഥയായിരുന്നു അന്ന്. 30 വയസിന് ശേഷമേ വിവാഹം വേണ്ടൂ എന്ന് മുൻപ് തീരുമാനമെടുത്തിരുന്നു.



അതുവരെ എൻജോയ് ചെയ്ത് ജീവിക്കാമല്ലോ എന്നായിരുന്നു അന്ന് ചിന്തിച്ചത്. മുഴുവൻ സമയവും ആക്ടീവായി നിൽക്കാം. എല്ലാ കാര്യം അറിയുകയും പഠിക്കുകയും ചെയ്തിട്ട് മേൽനോട്ടം വഹിക്കുന്ന ജോലി എനിക്കിഷ്ടമാണ്. ഇപ്പോൾ ഞാൻ അതിന് മുതിരുന്നില്ലെന്നുമായിരുന്നു സുധീഷ് പറഞ്ഞത്.
അഭിനേതാക്കളെല്ലാം സംവിധായകരായി മാറുന്ന കാലമാണിത്. അങ്ങനെയൊരു ആഗ്രഹം മനസിലുള്ളതായി പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. അഭിനയത്തിൽ കൂടുതൽ ശ്രദ്ധിച്ച് മുന്നേറാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്, സംവിധാനം ഭാരിച്ച ജോലിയാണ് അതിലേക്ക് ഇറങ്ങാറായില്ലെന്ന് പറയുന്നവരുമുണ്ട്. അച്ഛൻ അഭിനേതാവായിരുന്നു. ഒന്നിച്ച് അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.



എല്ലാവരെയും പോത്സാഹിപ്പിക്കുന്ന ആളാണ്. ചില കാര്യങ്ങൾ മാറ്റിപ്പിടിക്കണമെന്നൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. അഭിനയം മാത്രമല്ല സംവിധാനം എനിക്കിഷ്ടമുള്ള കാര്യമാണ്. ഇഷ്ടമായി എന്ന പരമ്പര സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ വിവാഹത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ധന്യ എന്റെയൊരു ഡിസ്റ്റന്റ് റിലേറ്റീവാണ്. എന്നെക്കുറിച്ച് നന്നായിട്ട് അറിയാമായിരുന്നു. ധന്യ എന്റെ സിനിമകളെല്ലാം കണ്ടിരുന്നു. എന്റെ സിനിമകളിൽ ആധാരമാണ് അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അങ്ങനെയാണ് വിവാഹം നടന്നത്. വീട്ടിൽ ഞാൻ അഭിനയിക്കാറൊന്നുമില്ല. ധന്യ നല്ലൊരു എഴുത്തുകാരി കൂടിയാണ്. ആ കഴിവ് മകനും ലഭിച്ചിട്ടുണ്ട്. ഷോർട്ട് സ്‌റ്റോറി എഴുതി സമ്മാനമൊക്കെ നേടിയിട്ടുണ്ട്.

Find Out More:

Related Articles: