മക്കളെ കണ്ടില്ലേലും വേണ്ടില്ല കൊച്ചുമക്കളെ കണ്ടില്ലെങ്കിൽ വലിയ പാടാ: മല്ലിക സുകുമാരൻ!

Divya John
 മക്കളെ കണ്ടില്ലേലും വേണ്ടില്ല കൊച്ചുമക്കളെ കണ്ടില്ലെങ്കിൽ വലിയ പാടാ: മല്ലിക സുകുമാരൻ! മക്കളെ കാണാൻ പോകുമ്പോൾ അവർ ഷൂട്ടിൽ ആണെങ്കിലും ഇപ്പോൾ വലിയ ദുഃഖം തോന്നാറില്ല. കാരണം കൊച്ചുമക്കൾ ഉണ്ട്. എന്നാൽ അവരും ബിസിയാണ് ട്യൂഷൻ എന്നൊക്കെ പറഞ്ഞാൽ ആണ് നമുക്ക് സങ്കടം വരുന്നത്. പാത്തു കുറച്ചുകൂടി വലിയ കുട്ടി ആയി. പക്ഷെ നക്ഷത്രയും അലംകൃതയും അവരുടെ വാചകമടി കേട്ടാൽ മതിയല്ലോ. എന്തൊക്കെ കേൾക്കണം- മല്ലിക സന്തോഷം കൊണ്ട് നിറഞ്ഞമനസ്സോടെ പറയുന്നു. ആലി അച്ഛമ്മ എന്നാണ് വിളിക്കുന്നത് മറ്റവർ രണ്ടും അമ്മൂമ്മ എന്നും.കൊച്ചുമക്കളും ഒത്തുള്ള ജീവിതം അത് ആസ്വദിച്ചുതന്നെ അറിയണമെന്ന് മല്ലിക സുകുമാരൻ. റൊമാന്റിക് സീൻസ് ഒക്കെ അഭിനയിക്കാൻ പുള്ളിക്ക് വലിയ പ്രയാസം ആയിരുന്നു, ഉള്ളത് ഉള്ളപോലെ പറയുന്ന ഒരാളായിരുന്നു. അതുകൊണ്ട് ശത്രുക്കളും മിത്രങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.



പക്ഷെ അതൊന്നും അദ്ദേഹത്തിന് വലിയ വിഷയം ആയിരുന്നില്ല. സത്യം പാഞ്ഞാൾ അത് കേൾക്കുന്ന ആളുകൾക്ക് കുറച്ചുനേരത്തെ വിഷമം അല്ലെങ്കിൽ പിണക്കം മാത്രമേ കാണൂ. നുണ ആണ് പറഞ്ഞത് എങ്കിൽ നമ്മൾ നുണ പറഞ്ഞു എന്നുള്ള ചിന്ത വരും, അത്ജീവിതകാലം മുഴുവൻ നമ്മളെ വേട്ടയാടും എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
 സുകുവേട്ടന് സ്‌ക്രീനിൽ മാത്രമേ അഭിനയിക്കാൻ അറിയൂ. അത്രയും പച്ചയായ മനുഷ്യൻ ആണ്. അല്ലാതെ അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ല. പ്രേമരംഗം അഭിനയിക്കുന്നതിനെക്കുറിച്ചൊക്കെ ഷാജിയോട് ചോദിച്ചാൽ മതി. അനീസ് കിച്ചണിൽ ആനിയോടായി മല്ലിക സുകുമാരൻ പറയുന്നു.അവരുടെ മക്കൾക്ക് അവർ തന്നെയാണ് പേരിട്ടത്. ഞാൻ അല്ല, ഇതാണ് പേരെന്ന് എന്നോട് പറഞ്ഞു.



 ഞാൻ അഭിപ്രായവും പറഞ്ഞു. രാജു ഒക്കെ ഒരു ലിസ്റ്റ് തന്നെ ഉണ്ടാക്കി വച്ചിരുന്നു. അതുപോലെ ആയിരുന്നു ഇന്ദ്രനും. അവരുടെ ആഗ്രഹം ഇതാണ് എന്ന് പറയുമ്പോൾ ഞാനും ഒപ്പം നിൽക്കും. മക്കളുടെ ആഗ്രഹത്തിനൊന്നും ഞാൻ എതിര് നിൽക്കാറില്ല, അങ്ങനെ ഒരു അമ്മയല്ല ഞാൻ. വീടിന്റെ ഉള്ളിൽ ഞങ്ങൾ സുഹൃത്തുക്കളെപോലെയാണ്. എന്നെ അതുപോലെ അവർ കരുതുന്നു എന്നുള്ളതാണ് സുകുവേട്ടൻ എന്നെ ഏൽപ്പിച്ച ഏറ്റവും വലിയ സന്തോഷവും, സമ്മാനവും.സുകുവേട്ടന്റെ ജീവിതരീതിയും, കാര്യങ്ങളും ഒക്കെയും അത്രയും വ്യത്യസ്തം ആയിരുന്നു. ലണ്ടനിൽ വരെ ഡബിൾ മുണ്ടും ഹവായ് ചെരുപ്പും അറ്റുപോയ ആളാണ്.



ഞാൻ ഇങ്ങനെ ആണ്, എന്നെ ഇങ്ങനെ അംഗീകരിച്ചാൽ മതി എന്ന നിലപാടാണ് എന്നും അദ്ദേഹത്തിന്. അദ്ദേഹത്തിന് ഡ്രസ്സിങ്ങിൽ ഒന്നും വലിയ ടെൻഷൻ ഒന്നുമില്ല. ഒരു റിബൽ മോഡ് ആയിരുന്നു അദ്ദേഹം, അതുകൊണ്ടുതന്നെ ആരാധകരും ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് എംടി സാറിന്റെ എൽ കഥകളിലും നായകൻ സുകുവേട്ടൻ ആയിരുന്നു. നമ്മൾ എപ്പോഴും കാണുന്ന സാമൂഹിക വ്യവസ്ഥതിക്ക് എതിരുനിൽക്കുന്ന ചെറുപ്പക്കാരൻ ഒക്കെയായി സുകുവേട്ടൻ വരുമ്പോൾ അന്നത്തെ തലമുറക്ക് ഒരു ഹരമായിരുന്നു അദ്ദേഹം- മല്ലിക സുകുമാരൻ പറയുന്നു.

Find Out More:

Related Articles: