ല്ല്യാണ മേളമൊരുക്കി ഗുരുവായൂരമ്പല നടയിൽ! ഗൗരവമുള്ള ദുരന്ത കഥാപാത്രത്തിൽ നിന്ന് കോമഡിയും ചെയ്തു നടക്കുന്ന വളരെ സിംപിളായൊരു കഥാപാത്രത്തിലേക്കൊരു സ്വിച്ച് ഓവർ. കൂട്ടത്തിലൊരാളാണെന്ന് തോന്നിക്കുന്ന ബേസിലിന്റെ കഴിവ് ഈ സിനിമയിലും കൃത്യമായി പ്രവർത്തിച്ചു. നിഖില വിമലിനെയും അനശ്വര രാജനേയും കാര്യമായി ഉപയോഗപ്പെടുത്തിയിട്ടില്ലാത്തതിന് കാരണം ഇത് 'അളിയന്മാരുടെ' കഥയായതുകൊണ്ടായിരിക്കാം. ആടുജീവിതത്തിലെ നജീബിനെ കണ്ട് അടുത്ത സിനിമ ഗുരുവായൂരമ്പല നടയിലെ ആനന്ദനെ കാണുമ്പോൾ ഒരു ബന്ധവുമില്ലാത്ത പൃഥ്വിരാജ് സുകുമാരൻ. തമിഴ് ചിത്രം ഉള്ളത്തെ അള്ളിത്തായിലെ അഴകിയ ലൈലയും കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികളിലെ കണ്ണാന്തുമ്പി പോരാമോയും പോലും പ്രേക്ഷകർക്ക് തമാശയായാണ് അനുഭവപ്പെടുക. ആദ്യപകുതിയിൽ വളരെ ശക്തമായും രണ്ടാം പകുതിയിൽ പ്രേക്ഷകരെ ചിരിപ്പിക്കാനും കൂടെ നടത്താനുമായി അൽപം അയഞ്ഞും ഇടക്ക് 'ചള'മായും തിരക്കഥ കൊണ്ടുപോയത് ബോധപൂർവ്വം തന്നെയായിരിക്കാം.
തൊണ്ണൂറുകളിലെ മുകേഷ്, സിദ്ദീഖ്, ജഗദീഷ് കൂട്ടുകെട്ട് രീതിയിലുള്ള രംഗങ്ങളും സംഭാഷണങ്ങളും രണ്ടാം പകുതിയിൽ ധാരാളം വരുന്നുണ്ട്. പക്ഷേ, അതൊന്നും പ്രേക്ഷകർക്ക് ആവർത്തനമായി തോന്നാതെ അണിയറ പ്രവർത്തകർ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിൽ ഒരു പോലെ നടക്കുന്ന രംഗങ്ങൾ ടൈമിംഗിലും എഡിറ്റിംഗിലും ഒരുപോലെയായി അവതരിപ്പി ഗങ്ങൾ ടൈമിംഗിലും എഡിറ്റിംഗിലും ഒരുപോലെയായി അവതരിപ്പിച്ചത് പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കും. ആദ്യപകുതിയിൽ വളരെ ശക്തമായും രണ്ടാം പകുതിയിൽ പ്രേക്ഷകരെ ചിരിപ്പിക്കാനും കൂടെ നടത്താനുമായി അൽപം അയഞ്ഞും ഇടക്ക് 'ചള'മായും തിരക്കഥ കൊണ്ടുപോയത് ബോധപൂർവ്വം തന്നെയായിരിക്കാം. തൊണ്ണൂറുകളിലെ മുകേഷ്, സിദ്ദീഖ്, ജഗദീഷ് കൂട്ടുകെട്ട് രീതിയിലുള്ള രംഗങ്ങളും സംഭാഷണങ്ങളും രണ്ടാം പകുതിയിൽ ധാരാളം വരുന്നുണ്ട്.
പക്ഷേ, അതൊന്നും പ്രേക്ഷകർക്ക് ആവർത്തനമായി തോന്നാതെ അണിയറ പ്രവർത്തകർ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്.പൃഥ്വിരാജിന്റെ ആനന്ദനാണോ ബേസിൽ ജോസഫിന്റെ വിനുവാണോ നായകനെന്ന് പ്രേക്ഷകർക്ക് സംശയം തോന്നാനും ഇരുവരും നായകരാണെന്ന് തിരിച്ചറിയാനും സാധിക്കുമെങ്കിലും സിനിമ കോമഡിയായതിനാൽ പൃഥ്വിയേക്കാൾ ഒരു പൊടിക്കു മുമ്പിൽ നിൽക്കുന്നത് ബേസിൽ തന്നെയായിരുന്നു. ആനന്ദിനേക്കാൾ പ്രാധാന്യവും വിനുവിന് തന്നെയാണ് സിനിമ കൊടുത്തിരിക്കുന്നത്. തമിഴ് നടൻ യോഗിബാബുവിന്റെ ആദ്യ മലയാള സിനിമയാണ് ഗുരുവായുരമ്പല നടയിൽ. എങ്കിലും അദ്ദേഹം സിനിമയിൽ തമിഴനായാണ് വരുന്നതെന്നതിനാൽ തമിഴ് സംഭാഷണങ്ങളാണ് നൽകിയിട്ടുള്ളത്.
നടൻ അജു വർഗ്ഗീസ് ഗായകനായി രംഗത്തെത്തിയ സിനിമയിൽ അജുവിന്റെ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധാകാമുക എന്ന ഗാനം ഭക്തിയും ഹാസ്യവും ചേർന്നുവരുന്നതാണ്. കല്ല്യാണത്തിന്റെ താളത്തിനും മേളത്തിനുമനുസരിച്ചുള്ള റിച്ച് വിഷ്വൽസ് തന്നെയാണ് അവസാന ഭാഗങ്ങളിൽ മുഴുവൻ ഒരുക്കിവെച്ചിരിക്കുന്നത്. ഗുരുവായൂരിലെ തിരക്കിൽ അറിഞ്ഞാസ്വദിച്ച് അലിയുന്നുണ്ട് നീരജ് രവിയുടെ ക്യാമറ. ജോൺകുട്ടിയുടെ എഡിറ്റിംഗും അങ്കിത് മേനോന്റെ സംഗീതവുമെല്ലാം ദൃശ്യയങ്ങളിൽ നിന്നും ഒരു തരത്തിലും മാറി നിൽക്കുന്നില്ല. കുഞ്ഞിരാമായണവും ദി പ്രീസ്റ്റും പദ്മിനിയും ഒരുക്കിയ ദീപു പ്രദീപിന്റെ രചന കാഴ്ചക്കാരെ ബോറടിപ്പിക്കുന്നില്ല. മുത്തുഗവുവിൽ നിന്ന് ജയജയജയ ഹേയിലേക്കും ഗുരുവായൂരമ്പല നടയിലേക്കുമെത്തുമ്പോഴേക്കും സംവിധായകൻ വിപിൻ ദാസ് തന്റെ ട്രാക്ക് ഏതാണെന്ന് വ്യക്തമായി തിരിച്ചറിയുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ഇ ഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി വി സാരഥയും ചേർന്നാണ് ഗുരുവായൂരമ്പല നടയിൽ നിർമിച്ചിരിക്കുന്നത്. നടൻ അജു വർഗ്ഗീസ് ഗായകനായി രംഗത്തെത്തിയ സിനിമയിൽ അജുവിന്റെ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധാകാമുക എന്ന ഗാനം ഭക്തിയും ഹാസ്യവും ചേർന്നുവരുന്നതാണ്. കുടുംബത്തിലെ കാരണവരെ പോലെ ഗുരുവായൂരമ്പല നടയിലെ കല്ല്യാണം കൂടാൻ പോയാൽ എന്തിലുമേതിലും കുറ്റം കാണാനാവും. എന്നാൽ കല്ല്യാണ ചെക്കന്റേയോ പെണ്ണിന്റേയോ അടുത്ത സുഹൃത്തായി ആദ്യം മുതലേ കൂടെയുണ്ടെന്ന് സങ്കൽപ്പിച്ചാൽ ശ്രീപാർവ്വതി ഓഡിറ്റോറിയത്തിലെ താലികെട്ടു വരെ അറിഞ്ഞാസ്വദിക്കാനാവും.