നാടക നടനിൽ നിന്നും സിനിമാ നടനായതിന് പിന്നിലെ കഷ്ടപ്പാട്; വിനയ് ഫോർട്ട്!

Divya John
 നാടക നടനിൽ നിന്നും സിനിമാ നടനായതിന് പിന്നിലെ കഷ്ടപ്പാട്; വിനയ് ഫോർട്ട്!  പ്രത്യേകിച്ചും സിനിമയിൽ അഭിനയിച്ച ഒൻപത് പുതുമുഖ നടന്മാരുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പ്രശംസിക്കുന്നു. എങ്ങനെ അവർ കഥാപാത്രങ്ങളായി എന്നതിനു പിന്നിലെ കഥ പറയുന്നതിനിടയിലാണ്, താൻ ഒരു നടനായി മാറിയതിന്റെ കഷ്ടപ്പാടിനെ കുറിച്ചും വിനയ് ഫോർട്ട് തുറന്നു സംസാരിച്ചത്. ആട്ടം എന്ന സിനിമയുടെ വിജയം ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണിപ്പോൾ വിനയ് ഫോർട്ട്. ഒരു കൂട്ടം പുതുമുഖങ്ങളാണ് സിനിമയ്ക്ക് പിന്നണിയിലും മുന്നണിയിലും പ്രവൃത്തിച്ചിരിയ്ക്കുന്നത്.  പത്ത് പതിനഞ്ചുപേർ അടങ്ങുന്ന ഒരു ട്രൂപ്പ് ആയിരുന്നു അത്. പച്ചക്കറി കച്ചവടവും, ടൈല് പണിക്കുമൊക്കെ പോകുന്ന ചേട്ടന്മാരാണ് ട്രൂപ്പിലുണ്ടായിരുന്നത്. നാടകത്തിലൂടെ വലിയ വരുമാനം ഒന്നും വരില്ല. ആ സമയത്ത് ഞാൻ വരുമാനത്തിന് വേണ്ടി മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്തിരുന്നു. ക്ലാസ് കഴിഞ്ഞ് കുറച്ച് സമയം അവിടെ ജോലി ചെയ്താൽ മാസം എനിക്ക് കിട്ടുന്നത് 180 രൂപയാണ്. 



അത് വണ്ടിക്കൂലിക്ക് പോലും തികയില്ലായിരുന്നു. ഞങ്ങളുടെ എല്ലാം ആഗ്രഹം ഒരു നല്ല സിനിമയുടെ ഭാഗമാകണം എന്നതായിരുന്നു. നാലാം ക്ലാസ് മുതൽ ബാലസംഗത്തിൽ ചേർന്ന് നാടകം കളിക്കുമായിരുന്നു. പത്താം ക്ലാസൊക്കെ കഴിഞ്ഞപ്പോൾ അത് നിർത്തേണ്ടി വന്നു. പിന്നെ ഞാൻ ബാലൻ അല്ലല്ലോ. നാടകം ഇല്ലാതെ ബ്ലാങ്ക് ആയ അവസ്ഥയിലായിരുന്നു പിന്നീട് ഞാൻ. പ്ലസ് വൺ - പ്ലസ് ടുവിന് ജോയിൻ ചെയ്ത സമയത്താണ് കൂട്ടുകാർക്കൊപ്പം ചേർന്ന് നാടകങ്ങൾ ക്രിയേറ്റ് ചെയ്തു തുടങ്ങി. പൈസയൊന്നും ഇല്ല. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കർണഭാരം ചുമന്ന് എന്നൊരു ട്രൂപ്പ് ഉണ്ടാക്കി, ഞാനും അതിന്റെ ഭാഗമായി. നാടകങ്ങൾ ചെയ്യുന്ന സമയത്ത്, നിനക്ക് പ്രത്യേക കഴിവുണ്ട്, എന്തെങ്കിലും ആവാൻ കഴിയും എന്ന് കൂട്ടുകാരൊക്കെ പറയുമായിരുന്നു. 



അപ്പോഴാണ് ഞാൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചത്. അപ്പോൾ ചോദിയ്ക്കും, മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയിട്ടാണോ വലിയ നടനായത് എന്ന്. അങ്ങനെയല്ല, ഒന്നുമില്ലായ്മയിൽ നിന്നും വരുന്നവന്, എന്തെങ്കിലുമൊക്കെ ആകണമെങ്കിൽ ആ ഒരു പടി അത്യാവശ്യമായിരുന്നു. സിനിമയെ കുറിച്ച് ആധികാരികമായി പഠിക്കണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിനപ്പുറം എഫ്ടിഐ (ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റ്റ്റിയൂട്ട് ഓഫ് ഇന്ത്യ) പോലൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ച്, ഗ്രാജ്വേറ്റ് ആയിക്കഴിഞ്ഞാൽ, എവിടെ പോയാലും എനിക്കൊരു അവസരം തന്നില്ലെങ്കിലും, ഇരിക്കാൻ ഒരു ചെയർ എങ്കിലും തരും. ആ കോൺഫിഡൻസിലാണ് ആക്ടോങ് കോഴ്‌സ് ചെയ്തത്. അത് പോലെ തന്നെ സംഭവിക്കുയും ചെയ്തു. 



ഞാൻ സിനിമയിൽ എത്തിയിട്ട് പതിനഞ്ച് വർഷങ്ങളായി. പക്ഷെ ഇപ്പോഴും പഴയ ആ നാടകട്രൂപ്പിലുള്ളവരുമായി നല്ല സൗഹൃദമുണ്ട്. സമയം കിട്ടുമ്പോഴൊകകെ അവർക്കൊപ്പം നാടകത്തിന്റെ ഭാഗമാകും. ഞാൻ ഇന്ന് ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കിൽ അതിൽ എവിടെയൊക്കെയോ അവർക്ക് പങ്കുണ്ട്. അവരെ അങ്ങനെ അങ്ങ് എനിക്ക് ഒഴിവാക്കി കളയാൻ സാധിക്കില്ല. പത്താം ക്ലാസൊക്കെ കഴിഞ്ഞപ്പോൾ അത് നിർത്തേണ്ടി വന്നു. പിന്നെ ഞാൻ ബാലൻ അല്ലല്ലോ. നാടകം ഇല്ലാതെ ബ്ലാങ്ക് ആയ അവസ്ഥയിലായിരുന്നു പിന്നീട് ഞാൻ. പ്ലസ് വൺ - പ്ലസ് ടുവിന് ജോയിൻ ചെയ്ത സമയത്താണ് കൂട്ടുകാർക്കൊപ്പം ചേർന്ന് നാടകങ്ങൾ ക്രിയേറ്റ് ചെയ്തു തുടങ്ങി. പൈസയൊന്നും ഇല്ല. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കർണഭാരം ചുമന്ന് എന്നൊരു ട്രൂപ്പ് ഉണ്ടാക്കി, ഞാനും അതിന്റെ ഭാഗമായി. നാടകങ്ങൾ ചെയ്യുന്ന സമയത്ത്, നിനക്ക് പ്രത്യേക കഴിവുണ്ട്, എന്തെങ്കിലും ആവാൻ കഴിയും എന്ന് കൂട്ടുകാരൊക്കെ പറയുമായിരുന്നു. 

Find Out More:

Related Articles: