സൗകര്യങ്ങൾ ഏറെയുണ്ടായിട്ടും ടിപി മാധവൻ ആശ്രമ ജീവിതത്തിലേക്ക് പോയതിന്റെ കാരണം എന്ത്?

Divya John
 സൗകര്യങ്ങൾ ഏറെയുണ്ടായിട്ടും ടിപി മാധവൻ ആശ്രമ ജീവിതത്തിലേക്ക് പോയതിന്റെ കാരണം എന്ത്? വ്യത്യസ്തമാർന്ന നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. പോസിറ്റീവായി മാത്രമല്ല നെഗറ്റീവ് വേഷത്തിലും അദ്ദേഹം തിളങ്ങിയിരുന്നു. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാനാവുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. സ്‌ക്രീനിൽ സന്തുഷ്ടനായി കാണാറുണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല അദ്ദേഹം കടന്ന് പോയത്. ഗാന്ധിഭവൻ ജീവിതത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. രംഗം എന്ന സിനിമയിലൂടെയായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചതാണ് ടിപി മാധവൻ.യാത്രകൾ ഒരുപാടിഷ്ടമാണ്. ഒറ്റയ്ക്ക് പോവാനാണ് ഇഷ്ടം.



  നോർത്തിന്ത്യയിൽ പോവണമെങ്കിൽ ഹിന്ദി മതി. ഞാൻ ആഗ്ര യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചത്. ഹിന്ദിയും തമിഴും ഇംഗ്ലീഷുമൊക്കെ സംസാരിക്കാനറിയാം. എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ മതി. ഭക്ഷണകാര്യങ്ങളിലൊന്നും നിബന്ധനകളൊന്നുമില്ല. കേരളത്തിൽ എനിക്കങ്ങനെ ഇറങ്ങി നടക്കാനൊന്നും പറ്റില്ലായിരുന്നു. സ്ഥലങ്ങളൊക്കെ കാണാമല്ലോ എന്നൊക്കെ കരുതിയാണ് ഹരിദ്വാറിലേക്ക് പോയത്. അവിടെയൊരു അയ്യപ്പക്ഷേത്രമുണ്ടായിരുന്നു. താമസമൊക്കെ ഫ്രീയാണ്. കിടന്നുറങ്ങുന്നതിനിടയിലാണ് കട്ടിലിൽ നിന്നും താഴേക്ക് വീണത്. ഒരു മലയാളി ഇതറിഞ്ഞതോടെയാണ് സഹോദരങ്ങൾ എന്നെ തേടി വന്നത്. തിരുവനന്തപുരത്തേക്ക് അവർ എന്നെ അഡ്മിറ്റ് ചെയ്തു. 6 മാസത്തെ ചികിത്സയ്ക്ക് ശേഷം കാൽ ശരിയായി. പിന്നെയും ഞാൻ പോവാനിറങ്ങിയപ്പോഴാണ് എന്റെ ഫ്രണ്ട് ഗാന്ധിഭവനിലേക്ക് കൊണ്ടാക്കിയത്.



 ആശ്രമജീവിതമാണ്, അതൊരു രണ്ടാം ജന്മം പോലെയാണ് എനിക്ക് തോന്നിയത്. ആദ്യത്തെ രണ്ടുമൂന്ന് ദിവസം ഞാൻ പുറത്തിറങ്ങേയതില്ല. മക്കളുപേക്ഷിച്ച അമ്മമാർ, ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാർ, കുറേ സഹോദരൻമാർ അവരെല്ലാം അവിടെ ഹാപ്പിയായി ജീവിക്കുകയാണ്.  ജാതിമത വ്യത്യാസങ്ങളൊന്നുമില്ലാതെ വരുന്നവരെയെല്ലാം സ്വീകരിക്കാറുണ്ട് അവിടെ. അതിന്റെ നടത്തിപ്പുകാരനെ എനിക്ക് ദൈവത്തെ പോലെയാണ് തോന്നുന്നത്. ഒരു ദിവസം ഒരമ്മ റോഡിൽ കിടക്കുന്നത് കണ്ട് എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അതിന് ശേഷമായാണ് അദ്ദേഹം ആശ്രമം തുടങ്ങാൻ പോയത്. അമ്മേ സുഖമാണോ എന്ന് നമ്മളൊക്കെ ചോദിച്ചാൽ സന്തോഷവതികളാവുന്നവരാണ് അവിടെയുള്ളത്. 



എന്റെ ജീവിതത്തിലെ പല സംഭവങ്ങളും സിനിമയായി മാറിയിട്ടുണ്ട്. എന്നേക്കാളും പണക്കാരിയായ ഒരാളെയാണ് ഞാൻ കല്യാണം കഴിച്ചത്. പെണ്ണ് കാണാൻ പോലും ഞാൻ പോയിരുന്നില്ല. പോയിരുന്നെങ്കിൽ ഒരുപക്ഷേ, ഈ വിവാഹം നടക്കില്ലായിരുന്നു. തൃശ്ശൂരിലെ ഒരു വലിയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. ഞാൻ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോഴാണ് അവർ എനിക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചത്. എന്റെ മകനിപ്പോൾ അറിയപ്പെടുന്ന സംവിധായകനാണ്. അവനും എന്റെ വഴിയെ തന്നെ എത്തി. മകനെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ് തോന്നുന്നതെന്നും മുൻപൊരു അഭിമുഖത്തിൽ ടിപി മാധവൻ പറഞ്ഞിരുന്നു.
 

Find Out More:

Related Articles: