ജി.വി. പ്രകാശിൻ്റെ കമ്പോസിംഗിൽ മതിമറന്ന് കങ്കണ റണൗത്!

Divya John
 ജി.വി. പ്രകാശിൻ്റെ കമ്പോസിംഗിൽ മതിമറന്ന് കങ്കണ റണൗത്!  ഇന്ത്യൻ സിനിമാ വ്യവസായത്തിൽ ഈ വിശേഷണത്തിന് അർഹരാകുന്ന മികച്ച മികച്ച അഭിനേത്രിയാണ് കങ്കണ റണൗത്. നടി, തിരക്കഥാകൃത്ത്, സംവിധായിക, നിർമാതാവ് എന്നിങ്ങനെ ചലച്ചിത്ര മേഖലയിൽ തൻ്റെതായ ഇടം സൃഷ്ടിച്ചിരിക്കുന്നു ഇന്ന് കങ്കണ റണൗത്. സിനിമയെന്നാത് ഒരു ഭാഷയാണ്, സംസാരിക്കുന്നത് ഏതു ഭാഷയിലായാലും അഭിനയ സാധ്യതകളിലൂടെ ചലച്ചിത്ര ഭാഷ്യത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണതിൽ. അത് എത്രത്തോളം അനായാസവും ലളിതവുമായി പ്രേക്ഷകർക്ക് മനസിലാക്കുന്ന രീതിയിൽ അഭിനയിച്ചുഫലിപ്പിക്കുന്നവരെ മികച്ച അഭിനേതാവ് എന്നു പറയാം. സംഗീത സംവിധായകൻ ജി.വി. പ്രകാശ് ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്ത വീഡിയോയാണ് വീണ്ടും കങ്കണയെ വാർത്തകളിലേക്ക് ഇടംകൊടുക്കുന്നത്. തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാറുമൊത്തുള്ള വീഡിയോയാണ് താരം പങ്കുവെച്ചത്.






ജി.വി. പ്രകാശ് കുമാറിൻ്റെ ട്യൂൺ കമ്പോസിംഗിൽ കണ്ട് മതിമറന്നിരിക്കുന്ന കങ്കണയെയാണ് വീഡിയോയിൽ കാണുന്നത്. "അസാമാന്യ കഴിവുള്ള ജി.വി. പ്രകാശ് എമർജെൻസിക്കായി സംഗീതം ഒരുക്കുന്നത് ഒരു ആരാധികയായ പെൺകുട്ടിയെപ്പോലെ കാണുന്നു" എന്നു കുറിച്ചുകൊണ്ടായിരുന്നു വീഡിയോ ഷെയർ ചെയ്തത്. ഉരുക്കുവനിത എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന 'എമർജൻസി' എന്ന പുതിയ ചിത്രമാണ് കങ്കണ നിർമിച്ച് സംവിധാനം ചെയ്ത് അഭിനയിക്കുകയും ചെയ്യുന്നത്. അടിയന്തരാവസ്ഥ നടപ്പാക്കിയ 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള കാലഘട്ടങ്ങളിലെ സംഭവങ്ങൾ ദൃശ്യവത്ക്കരിക്കുന്ന ചിത്രത്തിൽ ഇന്ദിര ഗാന്ധിയെയാണ് കങ്കണ അവതരിപ്പിക്കുന്നത്. ഇന്ദിര ഗാന്ധിയുടെ അപ്പിയറൻസിലുള്ള കങ്കണയുടെ പോസ്റ്ററുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.






 ഇന്ത്യൻ ചരിത്രത്തിലൂടെ യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് പുതിയ ചിത്രം എമർജൻസിയിലൂടെ കങ്കണ ദൃശ്യവത്കരിക്കുന്നത്.ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് എമർജൻസി എന്ന പൂർത്തീകരിച്ചതെന്നും സ്വത്തുക്കളെല്ലാം പണയപ്പെടുത്തേണ്ടി ഫണ്ട് കണ്ടെത്തിയും ഡെങ്കിപ്പനി അടക്കമുള്ള രോഗാവസ്ഥകളെ മറികടന്നുമാണ് സിനിമ പൂർത്തികരിച്ചതെന്ന് കങ്കണ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നാല് തവണ ദേശിയ പുരസ്കാരം അടക്കം നിരവധി ലോകോത്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരം ബോളിവുഡിനെ പോലും വെല്ലുവിളിച്ചാണ് തൻ്റെ സിനിമകളുമായി മുന്നോട്ട് പോകുന്നത്. ഡൽഹിയിലെ അസ്മിതാ നാടക ഗ്രുപ്പിൽ തീയേറ്റർ ആർട്ടിസ്റ്റായി ജീവിതം തുടങ്ങിയ കങ്കണയുടെ ആദ്യ ചലച്ചിത്രം ഗ്യാങ്‌സ്റ്റർ മുതൽ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സാധിച്ചിരുന്നു.






മണികർണിക ദി ക്വീൻ ഓഫ് ജാൻസിയിൽ കോ ഡയറക്ടറായിരുന്നെങ്കിലും ആദ്യമായി കങ്കണ ഒറ്റയ്ക്കു സംവിധാനം ചെയ്യുന്ന ചിത്രമാണ് എമർജൻസി. ചിത്രത്തിൻ്റെ കഥയും കങ്കണയാണ് എഴുതിയിരിക്കുന്നത്. അനുപം ഖേർ, മഹിമ ചൗധരി, സതീഷ് കൗശിക്, മിലിന്ദ് സോമൻ, ശ്രേയസ് താൽപ‍ഡ‍േ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നാല് തവണ ദേശിയ പുരസ്കാരം അടക്കം നിരവധി ലോകോത്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരം ബോളിവുഡിനെ പോലും വെല്ലുവിളിച്ചാണ് തൻ്റെ സിനിമകളുമായി മുന്നോട്ട് പോകുന്നത്. ഡൽഹിയിലെ അസ്മിതാ നാടക ഗ്രുപ്പിൽ തീയേറ്റർ ആർട്ടിസ്റ്റായി ജീവിതം തുടങ്ങിയ കങ്കണയുടെ ആദ്യ ചലച്ചിത്രം ഗ്യാങ്‌സ്റ്റർ മുതൽ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സാധിച്ചിരുന്നു.





ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് എമർജൻസി എന്ന പൂർത്തീകരിച്ചതെന്നും സ്വത്തുക്കളെല്ലാം പണയപ്പെടുത്തേണ്ടി ഫണ്ട് കണ്ടെത്തിയും ഡെങ്കിപ്പനി അടക്കമുള്ള രോഗാവസ്ഥകളെ മറികടന്നുമാണ് സിനിമ പൂർത്തികരിച്ചതെന്ന് കങ്കണ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ജി.വി. പ്രകാശിനും തൻ്റെ സംഗീത യാത്രയിൽ ബോളിവുഡിലേക്കുള്ള അവസരമാണ് എമർജൻസി സൃഷ്ടിക്കുന്നത്. ഇതിനു പിന്നാലെ തമിഴ് ചിത്രം സൂരരൈ പൊട്രിൻ്റെ ഹിന്ദി റീമേക്കിനും ജി.വി. പ്രകാശാണ് സംഗീതം ഒരുക്കുന്നത്. അക്ഷയ് കുമാർ നായകനാകുന്ന ചിത്രം തമിഴ് പതിപ്പ് ഒരുക്കിയ സുധ കൊങ്കരയാണ് റിലീസ് ചെയ്യുന്നത്. ഇതിനൊപ്പം ഒരുപിടി തമിഴി ചിത്രങ്ങളിലും ജി.വി. പ്രകാശിൻ്റെ സംഗീതത്തിൽ തമിഴിൽ നിന്നും റിലീസിനു തയാറെടുക്കുന്നുണ്ട്.

Find Out More:

Related Articles: