അമ്മയുടെ സ്‌നേഹവും കരുതലുമാണ് എന്നെ നയിക്കുന്നത്: നടൻ ബിബിൻ ജോർജ്!

Divya John
 അമ്മയുടെ സ്‌നേഹവും കരുതലുമാണ് തന്നെ നയിക്കുന്നതെന്ന് ബിബിൻ പറയുന്നു. ശാരീരിക പരിമിതികൾക്കിടയിലും ലക്ഷ്യം കൈവിടാതെ മുന്നേറുകയായിരുന്നു അദ്ദേഹം. ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴായിരുന്നു ബിബിൻ തന്റെ ജീവിതകഥ പങ്കുവെച്ചത്. അഭിനയത്തിലേക്ക് എത്തുന്നതിന് വേണ്ടിയായിരുന്നു എഴുതിത്തുടങ്ങിയത്. കോമഡി കസിൻസിന് വേണ്ടിയായിരുന്നു ആദ്യം സ്‌ക്രിപ്റ്റ് എഴുതിയത്. സിനിമാലയിൽ പ്രോഗ്രാം ചെയ്തിട്ടുണ്ട്. അങ്ങനെയാണ് തുടങ്ങിയത്. സ്വയം ചിരിച്ചും മറ്റുള്ളവരെ ചിരിപ്പിച്ചുമാണ് ബിബിൻ ജോർജ് പ്രതിസന്ധികളെ നേരിട്ടത്. ചവിട്ട് നാടകത്തിൽ രാജാപ്പാർട് മാത്രമേ അദ്ദേഹം ചെയ്യൂ. അങ്ങനെ വന്ന പേരാണ്, രാജാവിന്റെ കൊച്ചുമകൻ മരിച്ചു എന്നായിരുന്നു നാട്ടിൽ വന്ന വാർത്ത. വീട്ടിൽ പന്തലിടാൻ വരെ ആളുകൾ വന്നിരുന്നു. 



പിന്നെ ഞാൻ കരഞ്ഞപ്പോഴാണ് ജീവൻ പോയില്ലെന്ന് മനസിലാക്കിയത്. ഈ സന്ദർഭത്തെക്കുറിച്ചാണ് യമണ്ടൻ പ്രേമകഥയിൽ പറഞ്ഞത്. പ്രസവ സമയത്ത് ഞാൻ മരിച്ച് പോയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അപ്പൂപ്പനെ എല്ലാവരും രാജാവ് എന്നായിരുന്നു വിളിച്ചിരുന്നത്. ജീവിതത്തിൽ വഴിത്തിരിവായി മാറിയ കൂടിക്കാഴ്ച നാദിർഷക്കയുടേത് തന്നെയാണ്. അദ്ദേഹത്തിന്റെ വരവിൽ ദൈവത്തിന്റെ ഒരു ടച്ചുണ്ടായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹം ഞാൻ പഠിച്ചിരുന്ന സ്‌കൂളിലേക്ക് വന്നിരുന്നു. അന്ന് കാണാനായില്ല. 3 ദിവസം ലീവെടുത്ത് കസിന്റെ വീട്ടിൽ പോയി മറ്റൊരു പരിപാടി കാണാനായി പോയിരുന്നു. അന്നും കാണാൻ പറ്റിയില്ല. വർഷങ്ങൾക്ക് ശേഷമാണ് പിന്നെ അദ്ദേഹത്തെ കാണുന്നത്. ദേ മാവേലി കൊമ്പത്തിന് സകിറ്റ് എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയൊരു സ്‌ക്രിപ്‌റ്റെഴുതി നാദിർഷക്കയുടെ കാലിൽ വെച്ച് കൊടുത്തു.



ഈ പ്രാവശ്യം ദേ മാവേലി കൊമ്പത്ത് ചെയ്യുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആ കാസറ്റ് അവസാനിച്ച സമയമായിരുന്നു അത്. അന്ന് ശരിക്കും കരഞ്ഞുപോയി. തുള്ളിമരുന്ന് കഴിച്ചപ്പോഴാണ് എനിക്ക് പോളിയോ വന്നത്. പനിയുള്ള സമയത്തായിരുന്നു തുള്ളിമരുന്ന് തന്നത്. അതിന്റെ റിയാക്ഷനിൽ നിന്നാണ് അസുഖം വന്നതെന്നാണ് ഞാൻ കേട്ടത്. അസുഖം വന്നതിനെക്കുറിച്ച് ഞാൻ അമ്മച്ചിയോട് അധികം ചോദിച്ചിട്ടില്ല. ഞാൻ കാൽ വേദനയുമായി ഇരിക്കുന്ന സമയത്ത് അമ്മച്ചി വന്ന് ഞാൻ കാരണമാണ് ഈ വേദന എന്ന് തോന്നുന്നുണ്ടോയെന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. അങ്ങനെ ചോദിക്കുന്നതൊന്നും എനിക്കിഷ്ടമല്ല. ഞാൻ എഴുതുന്നത് മാത്രമല്ല അഭിനയിച്ച് കാണാനും ഇഷ്ടമായിരുന്നു അപ്പനും അമ്മയ്ക്കും. 



ഞാൻ നടനാവുന്നത് കാണാൻ അപ്പനുണ്ടായിരുന്നില്ല. തിരക്കഥ കേൾപ്പിച്ചപ്പോൾ കൊള്ളാമെന്നായിരുന്നു പറഞ്ഞത്.വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ ആദ്യ സിനിമയ്ക്ക് തിരക്കഥ എഴുതാനുള്ള അവസരം എനിക്ക് ലഭിച്ചു. അത് സൂപ്പർഹിറ്റായി മാറുകയായിരുന്നു. ആ സിനിമ വേറൊരു സംവിധായകന് വേണ്ടി എഴുതുകയായിരുന്നു. അമ്മ ദൈവമേ ജോർജ് പുണ്യാളാ എന്ന് പറഞ്ഞാണ് ഞാൻ എഴുതിത്തുടങ്ങുന്നത്. അന്നെഴുതിയ ആ സ്‌ക്രിപ്റ്റാണ് കറങ്ങിത്തിരിഞ്ഞ് നാദിർഷക്കയിലേക്ക് എത്തിയത്. കഥ കേട്ട് ഇത് ഞാൻ ചെയ്യുന്നു എന്ന് നാദിർഷക്ക പറഞ്ഞ സമയത്താണ് സിനിമ തുടങ്ങുന്നതെന്നുമായിരുന്നു ബിബിൻ പറഞ്ഞത്. ഇനി എന്നാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനാവുക എന്ന വിഷമത്തിലായിരുന്നു.

Find Out More:

Related Articles: