മലയൻകുഞ്ഞ്' ട്രെയിലർ പങ്കുവെച്ച് ആവേശഭരിതനായി കമൽ ഹാസൻ!

Divya John
 മലയൻകുഞ്ഞ്' ട്രെയിലർ പങ്കുവെച്ച് ആവേശഭരിതനായി കമൽ ഹാസൻ! മലയാളത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത 'വിഷ്വൽ - ട്രീറ്റ്' ഉറപ്പ് നൽകുന്ന ട്രെയിലർ വൻ ജനശ്രദ്ധയും ചർച്ചാവിഷയവും ചുരുങ്ങിയ നേരം കൊണ്ട് തന്നെ ആയിട്ടുണ്ട് സമൂഹ മാധ്യമങ്ങളിൽ എല്ലാം. ഇപ്പോഴിതാ സാക്ഷാൽ കമൽ ഹാസൻ തന്നെ ചിത്രത്തിൻ്റെ ട്രെയിലർ ലിങ്ക് ട്വിറ്ററിൽ ആവേശത്തോടെ പങ്കുവെച്ചിരിക്കുകയാണ്. ഇത് കൂടാതെ ഫഹദുമായിട്ടുമുള്ള സ്നേഹബന്ധത്തെയും വിക്രം സിനിമയുമായിയുള്ള ബന്ധത്തെയും കുറിച് വാചാലൻ ആകാനും അദ്ദേഹം മറന്നിട്ടില്ല. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ 'മലയൻകുഞ്ഞി'ന്റെ ഔദ്യോഗിക ട്രെയിലർ പങ്കുവെച്ച് കമൽ ഹാസൻ. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ 'ട്രെൻഡ്സെറ്റർ' ഫാസിൽ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.







   കൂടാതെ ഫഹദ് ഫാസിൽ - ഫാസിൽ കൂട്ടുകെട്ട് ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ചിത്രത്തിനായി വീണ്ടും ഒരുമിക്കുന്നത്. ഫാസിൽ തന്നെ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ ആദ്യമായി നായകനായ 'കയ്യെത്തും ദൂരത്ത്' ആണ് ഇവർ ഇതിന് മുൻപ് ഒരുമിച്ച് പ്രവർത്തിച്ച അവസാന ചിത്രം. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. മുപ്പത് വർഷത്തിന് ശേഷം എ. ആർ. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. 1992ൽ വന്ന 'യോദ്ധ'യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം.







   റജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക.
 ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോൽ, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 "ഫാസിലിൻ്റെ കുഞ്ഞ് എൻ്റെയുമാണ്. മികവുറ്റ എന്തും എന്നും വിജയിക്കുക തന്നെ ചെയ്യണം. ഫഹദ് നിങ്ങൾ മുന്നോട്ട് തന്നെ കുതിക്കു. എൻ്റെ എല്ലാ ഏജൻ്റുകളും എപ്പോഴും ജയിക്കണം. തോൽവി ഒരിക്കലും ഒരു തിരഞ്ഞെടുപ്പ് അല്ല.







   എല്ലാർക്കും കാട്ടികൊടുക്കു ഒരു ടീമിൻ്റെ മൂല്യം എന്താണെന്ന്" പ്രകൃതി ദുരന്തത്തിൻ്റെ ആഴവും ഭീകരതയും പങ്കുവെച്ച സമാനതകളില്ലാത്ത ദൃശ്യാനുഭവം ആണ് ട്രെയ്‌ലറിൽ തന്നെ കാഴ്ചവെച്ചിരിക്കുന്നത്. എ. ആർ. റഹ്മാൻ്റെ മികവുറ്റ പശ്ചാത്തല സംഗീതവും ഫഹദ് ഫാസിലിൻ്റെ ആഴമേറിയ അഭിനയ മുഹൂർത്തങ്ങളും ട്രെയ്‌ലറിലെ ചുരുക്കം രംഗങ്ങളിൽ നിന്ന് തന്നെ വലിയ തോതിൽ പ്രശംസകൾ നേടിയെടുത്തിരുന്നു പ്രേക്ഷകർക്കിടയിൽ.

Find Out More:

Related Articles: