ഒരുഭാഗത്ത് മരക്കാറിനെ വിമർശിക്കുമ്പോൾ, മറുവശത്ത് പുകഴ്ത്തലും!
അവരിൽ ചിലരിലൂടെ ഒന്നു പോയി വരാം. പ്രിയദർശൻ മോഹൻലാൽ എന്നീ രണ്ട് പേരുകൾ പറയുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം വരുന്നത് മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയാണ്. പ്രിയദർശൻ മോഹൻലാൽ എന്നീ രണ്ട് പേരുകൾ പറയുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം വരുന്നത് മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയാണ്. എന്നാൽ ഒരു സിനിമാപ്രേമിയെ സംബന്ധിച്ച് വർഷങ്ങളായി ഹിറ്റ് കോമ്പോയായി നിൽക്കുന്ന ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ സിനിമ എന്നതാണ് മരക്കാർ. ഈ കൂട്ടുകെട്ട് ഇനിയും ആവർത്തിക്കുകയും ഹിറ്റുകളും ബമ്പറുകളും അടിക്കുകയും പുരസ്കാരങ്ങൾ വാരിക്കൂട്ടുകയുമൊക്കെ ചെയ്യുമെന്നതിൽ തർക്കമില്ല. വർഷങ്ങളായി കരുത്തോടെ നിൽക്കുന്ന ഈ സൌഹൃദ ബന്ധത്തിന് മുന്നിൽ ജയത്തിനും പരാജയത്തിനുമൊന്നും യാതൊരു സ്ഥാനവുമില്ലല്ലോ. മോഹൻലാലും പ്രിയദർശനും ഒരുമിച്ചപ്പോൾ മുൻപ് ഒരുപാട് വിസ്മയങ്ങൾ പിറന്നിട്ടുണ്ട്.
നമ്മൾ എവിടെയോ കണ്ടു മറന്ന ആളുകളെ പ്രിയദർശൻ തൻ്റെ സിനിമകളിലെ മോഹൻലാലിൻ്റെ കഥാപാത്രങ്ങളായി നമുക്ക് മുന്നിൽ കൊണ്ടുവന്നു. അവരിൽ ചിലരിലൂടെ ഒന്നു പോയി വരാം. മൂന്ന് ഭാഗങ്ങളിലായി മലയാളികൾക്ക് മുന്നിലേക്കെത്തിയ കഥാപാത്രമാണ് ദാസൻ. ജോലിയില്ലാതെ കഷ്ടപ്പെടുന്ന ചെറുപ്പക്കാരൻ, വിദ്യാഭ്യാസം ആവോളമുണ്ടെങ്കിലും അർഹിച്ച ജോലി കിട്ടാത്തതിൽ വല്ലാതെ സങ്കടപ്പെടുന്ന കഥാപാത്രം. ദാസൻ്റെ സഹമുറിയൻ കൂട്ടുകാരനാണ് വിജയൻ. ഇവരൊന്നിച്ച് നടത്തിയ ജോലിയന്വേഷണവും ഇവരൊന്നിച്ച് ഒപ്പിക്കുന്ന പുകിലുകളും തമാശകളുമൊക്കെ വൻ ഹിറ്റായിരുന്നു. മൂന്നു ഭാഗങ്ങളിലും കൂട്ടുകാരൻ വിജയനെക്കാൾ താൻ ഒരുപടി കൂടുതൽ ടാലൻ്റഡാണെന്ന് ദാസൻ തൻ്റെ ആറ്റിറ്റ്യൂഡിലൂടെ വരച്ചിടുന്നുണ്ട്. മലയാളിക്ക് വളരെ പരിചിതനാണ് സേതുമാധവൻ. ആവറേജ് മലയാളിക്കുടുംബങ്ങളിലെ കുടുംബനാഥൻ. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഓരോദിവസവും പെടാപ്പാട് പെടുന്ന ചെറുപ്പക്കാരൻ. അയാൾ കല്യാണം കഴിക്കുന്നു. സുന്ദരമായ ആദ്യ ദിനങ്ങൾ. പിന്നെയുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം ഭാര്യ അറിയരുതെന്ന് ആഗ്രഹിക്കുന്ന ഭർത്താവ്. പ്രതിസന്ധികളിൽ നിന്ന് ദാക്ഷായണി ബിസ്കറ്റിനായി നെട്ടോട്ടമോടിയ സേതു. അതിനടെയുണ്ടാകുന്ന നൂറു പ്രശ്നങ്ങളെ ചില നുറുങ്ങു വിദ്യകളിലൂടെ കെട്ടഴിച്ചുവിടുന്ന മിടുക്കനായ യുവാവ്.
ഒരുപക്ഷേ സേതു അന്ന് പറഞ്ഞ സ്ത്രീവിരുദ്ധതകൾ അന്ന് ചോദ്യം ചെയ്യപ്പെടാതിരുന്നത് പ്രേക്ഷകർക്ക് സ്വന്തം ജീവിതവുമായി എളുപ്പം ചേർത്ത് വായിക്കാനായിരുന്നത് കൊണ്ട് കൂടിയാകാം. സ്നേഹത്തിൻ്റെ പര്യായമാണ് മാണിക്യൻ. പ്രായം കുസൃതികളെ മായ്ക്കാത്ത ചെറുപ്പക്കാരൻ. നന്ദിയുള്ളവനാണ്. രക്തബന്ധമില്ലാതെ സഹോദരങ്ങളെ പോലെ കഴിയുന്ന രണ്ടുപേരിൽ ഒരാളാണ് മാണിക്യൻ. തമ്പ്രാൻ ചേട്ടൻ്റെ സ്വന്തം അനിയനെ പോലെയാണ് മണി കഴിയുന്നത്. കാർത്തുമ്പി ഇവർക്കിടയിലെത്തുമ്പോഴാണ് ട്വിസ്റ്റുണ്ടാകുന്നത്. ഒരിക്കലും ഒരു മലയാളിക്കും മറക്കാൻ പറ്റാത്തവരാണ് കാർത്തുമ്പിയും മാണിക്യനും. കാലമെത്ര കഴിഞ്ഞാലും ഇവരുടെ പ്രൊപ്പോസൽ സീനും കറുത്തപെണ്ണേ എന്ന പാട്ടും ആരും മറക്കില്ല.