അപ്രതീക്ഷിതമായി ക്ഷേത്രനടയിൽ നിന്ന് വിഘ്നേഷും നയൻസും!

Divya John
അപ്രതീക്ഷിതമായി ക്ഷേത്രനടയിൽ നിന്ന് വിഘ്നേഷും നയൻസും! പ്രണയത്തിലാണ് എന്ന് പല വേദികളിലും തുറന്ന് പറഞ്ഞ നയനും വിഘ്‌നേശ് ശിവനും വിവാഹത്തെ കുറിച്ച് മാത്രം കൃത്യമായ മറുപടി നൽകിയിരുന്നില്ല. നയൻസിന്റെയും വിഘ്‌നേശിന്റെയും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമാലോകത്തിന്റെ സ്വന്തം താരമായ നയൻതാരയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് ആരാധകർ. 2015 ൽ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് നയൻതാരയും വിഘ്‌നേശ് ശിവനും തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഒരു കല്യാണ വാർത്തയാണ് നയൻതാരയുടെയും വിഘ്‌നേശ് ശിവയുടെയും. 


  നയൻതാര വിഘ്‌നേശുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് അറിയിച്ചത് ആറ് വർഷത്തിന് ശേഷമാണ്. അതോടെ ആരാധകർ നയൻസിന്റെയും വിക്കിയുടെയും കല്യാണ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞിരുന്നു. നയൻതാരയും വിഘ്‌നേശും തമിഴ് സിനിമാ ലോകത്തെ പെർഫക്ട് കപ്പിൾസ് ആയിരിയ്ക്കും എന്നാണ് ആരാധകരുടെ വിലയിരുത്തലുകൾ. ഇപ്പോഴിതാ താരദമ്പതികളുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.  ഇപ്പോൾ താരങ്ങളിരുവരും തിരുപ്പതി സന്ദർശിച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയതിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

 



   നീല അനാർക്കലി ധരിച്ചായിരുന്നു നയൻതാര ക്ഷേത്രത്തിലെത്തിയത്.
വിഘ്നേഷ് ശിവൻ ധരിച്ചിരുന്നത് വെളള ഷർട്ടും മുണ്ടുമായിരുന്നു. ഇരുവരും മാസ്ക് ധരിച്ചാണ് ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ പ്രദക്ഷിണം വെയ്‌ക്കുന്ന താരങ്ങളോടൊപ്പം ആരാധകരും നടക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം. വിഘേനേഷും നയൻതാരയും ഉടൻ വിവാഹിതരാവുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ ഈ ചിത്രങ്ങൾ കണ്ടതോടെ ആരാധകർ ചോദിക്കുന്നത് തങ്കവും വിക്കിയും വിവാഹിതരായോ എന്നാണ്. നയൻതാരയും വിഘ്‌നേശും തമിഴ് സിനിമാ ലോകത്തെ പെർഫക്ട് കപ്പിൾസ് ആയിരിയ്ക്കും എന്നാണ് ആരാധകരുടെ വിലയിരുത്തലുകൾ.  



  വിവാഹ തീയ്യതി നിശ്ചയിച്ചോ എന്നും എന്താണ് വിവാഹത്തെ പറ്റി മിണ്ടാത്തത് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ ഉത്തരം നൽകുന്നതിനിടെ വിഘ്നേഷ് വിവാഹത്തെ കുറിച്ച് പരാമർശിച്ചിരുന്നു. പ്രണയിച്ച് ബോറടിക്കുമ്പോൾ വിവാഹം ചെയ്യാം എന്നായിരുന്നു വിഘ്നേഷിൻ്റെ മറുപടി. അപ്പോൾ എല്ലാവരെയും അറിയിച്ച് സന്തോഷകരമായി വിവാഹം നടത്താമെന്നും വിഘ്നേഷ് പ്രതികരിച്ചിരുന്നു.

Find Out More:

Related Articles: