ഞങ്ങൾക്ക് ആയുധം ഇഡ്ഡലി തട്ടും, പത്തലും, കുട്ടി പട്ടാളം മാമാങ്കത്തെ വരവേറ്റത് ഇങ്ങനെ
മമ്മൂട്ടിയുടെ, ബ്രഹ്മാണ്ഡ ചിത്രം 'മാമാങ്കം,' ഇന്ന് തീയേറ്ററുകളിലെത്തി. ചിത്രത്തിന്റെ, ആദ്യ ഷോയുടെ, ആദ്യ പകുതി, കഴിഞ്ഞപ്പോള്‍ തന്നെ, മികച്ച റിപ്പോര്‍ട്ടാണ്, വന്നിരിക്കുന്നത്. ആരാധകർ മാമാങ്കത്തിന്, ഗംഭീര വരവേൽപ്പാണ്, നൽകിയിരിക്കുന്നത്.
ചിത്രം, മലയാളത്തിലെ ഇതുവരെയുള്ള, കളക്ഷൻ റിപ്പോര്‍ട്ടുകളൊക്കെ തിരുത്തികുറിക്കുമെന്നാണ്, കണക്ക് കൂട്ടുന്നത്. മാമാങ്കത്തിന് പിന്തുണയറിയിച്ച്, സോഷ്യൽ മീഡിയയിൽ, ആരാധകരടക്കം, നിരവധിപേരാണ്, പലതരത്തിലുള്ള പോസ്റ്റുകളും, ചിത്രങ്ങളുമായെത്തിയിരിക്കുന്നത്.
അതിൽ, ഏറെ രസകരമായ, ചിലതുമുണ്ട്. തങ്ങളുടെ മക്കളെ, ,മാമാങ്കത്തിലെ കുട്ടി യോദ്ധാവായ, ചന്ദ്രോത്ത് ചന്തുണ്ണിയുടെ ലുക്കിൽ, ഒരുക്കിക്കൊണ്ടുള്ള ചിത്രങ്ങള്‍, ചിലർ പങ്കുവെച്ചിട്ടുള്ളത്, ഏറെകൗതുകരമാണ് .
വീട്ടിലെ, ഇഡ്ഡലി പാത്രത്തിന്‍റെ തട്ടും, പത്തലുമൊക്കെ, കയ്യിൽ പിടിച്ചുകൊണ്ട്, കുട്ടിയോദ്ധാക്കളാക്കിയാണ്, പലരും, കുട്ടികളെ, ഒരുക്കിയിരിക്കുന്നത്.
മാമാങ്കത്തിന്, ആശംസകളര്‍പ്പിച്ചുകൊണ്ട് പങ്കുവെച്ചിരിക്കുന്ന ഇത്തരം ചിത്രങ്ങള്‍, മമ്മൂട്ടി ഫാൻസ് ഗ്രൂപ്പുകളിലടക്കം, ഏറെ വൈറലായിരിക്കുകയാണ്.
മമ്മൂട്ടിയും ഉണ്ണി മുകുന്ദനും, പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, ചന്ദ്രോത്ത് ചന്തുണ്ണി, എന്ന കുട്ടിയോദ്ധാവായെത്തുന്നത്, മാസ്റ്റർ അച്യുതനാണ്. ചെറുപ്പം മുതൽ, കളരി അഭ്യസിക്കുന്ന അച്യുതൻ, യഥാർഥ ജീവിതത്തിലും, ഒരു കളരിയഭ്യാസിയാണ്.
അച്യുതന്‍റെ കളരിമുറകളാണ്, ചിത്രത്തിലെ ഹൈലൈറ്റ് എന്നും, തീയേറ്ററിൽ നിന്നും, ലഭിക്കുന്ന റിപ്പോർട്ടുകള്‍, വ്യക്തമാക്കുന്നുണ്ട്.
സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരുന്ന സിനിമകളിലൊന്നായ മാമാങ്കം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കാത്തിരിപ്പിന് വിരാമമിട്ട് റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അഡ്വാന്‍സ് ബുക്കിംഗുകളും ടിക്കറ്റുകളുമെല്ലാം ചൂടപ്പം പോലെ നേരത്തെ തന്നെ വിറ്റുപോയിരുന്നു.
പതിവില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രവുമായാണ് ഇത്തവണ മമ്മൂട്ടിയും സംഘവും എത്തുന്നത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന ചിത്രമായി മാമാങ്കം മാറിയേക്കുമെന്ന വിലയിരുത്തലുകളും അഭിപ്രായങ്ങളുമാണ് എങ്ങുനിന്നും ഉയരുന്നത്.
ആഗ്രഹിക്കുമ്പോഴെല്ലാം തെളിയുന്ന കെടാവിളക്കായി മമ്മൂട്ടി നിറയുന്നുണ്ട്. എന്നാല്‍ സിനിമയെ കൊണ്ട് പോകുന്നത് ആ ബാലനാണ്. അതാണ് ചരിത്രം. കഥയുടെ ഗതിയില്‍ അവന്‍ നായകനാകുമ്പോള്‍ സിനിമയില്‍ മമ്മൂട്ടി പല മട്ടില്‍ അനുഭവമാകുന്നു. മെഗാതാരത്തിന്റെ പടച്ചട്ട അഴിച്ചുവച്ച് നടനായി ആഴ്ന്നിറങ്ങുന്നു. സിനിമയിലെ മറ്റ് മുഖ്യകഥാപാത്രങ്ങള്‍ക്ക് ശരീരവും കരുത്തും നല്‍കുന്നത് മമ്മൂട്ടിയാണെന്ന് പറയാം. അവിടെയാണ് ഇൗ നടന്‍ മുന്‍പ് അവതരിപ്പിച്ചിട്ടുള്ള ചരിത്രസിനിമകളില്‍ നിന്നും മാമാങ്കം വേറിട്ട് നില്‍ക്കുന്നത്.
നടപ്പില്‍ അര ഇളക്കി, വശ്യത കണ്ണില്‍കൃത്യമമായി നിറച്ച് ട്രൊന്‍സ്ജെന്റര്‍ ഭാവത്തിലും മമ്മൂട്ടി എത്തുന്നു. അത് പെണ്ണല്ലെന്നും പെണ്ണായി വേഷം കെട്ടുന്നതാണെന്ന് മനസിലാക്കുന്ന പ്രേക്ഷകന്‍ പിന്നീട് ശ്രദ്ധിക്കുക ആ വീരന്‍ കെട്ടിയാടുന്ന പെണ്‍വേഷത്തിന്റെ അഭിനയത്തെയാണ്. അങ്ങനെ ഒരു നൃത്തവും ചിത്രത്തിന്റെ ഭാഗമാകുന്നിടത്ത് തിയറ്ററില്‍ വീണ്ടും കയ്യടി ഉയരുന്നു. പ്രായം തോല്‍പ്പിക്കാത്ത ശരീരവഴക്കം മമ്മൂട്ടിയെ വാനോളം സിനിമയിലും കാണികളും എടുത്തുയര്‍ത്തുന്നു. ചുളിവ് വീഴാത്ത ഇൗ ആണഴകില്‍ വാളും ചുരികയും മികച്ച മെയ്വഴക്കത്തോടെ പറന്നാടുന്നു.