ഡൽഹിയിൽ പിടിമുറുക്കാൻ പുതിയ കേന്ദ്ര നിയമത്തിന് അംഗീകാരം

Divya John
ആം ആദ്മി പാർട്ടി സർക്കാരിൻ്റെ കടുത്ത എതിർപ്പിനിടെയാണ് പുതിയ നിയമം പാർലമെൻറ് പാസാക്കിയത്. കേന്ദ്രസർക്കാർ പ്രതിനിധിയായ ലഫ്റ്റനൻ്റ് ഗവർണർക്ക് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനു മേൽ കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് നിയമം. ഡൽഹി സർക്കാരിൻ്റെ ദൈനംദിന കാര്യങ്ങളിൽ കേന്ദ്രസർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന പുതിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം.  പ്രതിഷേധത്തിനൊടുവിലും രാജ്യസഭ ബിൽ പാസാക്കിയ സാഹചര്യത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ആംആദ്മി പാർട്ടിയും ബുധനാഴ്ച രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. 2013ൽ അധികാരത്തിലെത്തിയതു മുതൽ ആം ആദ്മി പാർട്ടിയും ലഫ്റ്റനൻ്റ് ഗവർണറുമായി നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹി സർക്കാരിന് പുതിയ നിയമം വലിയ തിരിച്ചടിയാണ്. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് കെജ്രിവാൾ സർക്കാർ വലിയ പിന്തുണ കൊടുക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.

 ഞായറാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമം അംഗീകരിച്ചതോടെ നിയമം നിലവിൽ വന്നു. എന്നു മുതലായിരിക്കും നിയമം പ്രാബല്യത്തിൽ വരികയെന്നത്കേന്ദ്രസർക്കാരായിരിക്കും തീരുമാനിക്കുക. എന്നാൽ ഇത് ജനാധിപത്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ബിൽ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. രണ്ട് ദിവസത്തെ ബഹളത്തിനു ശേഷമാണ് ബിൽ രാജ്യസഭയിൽ ശബ്ദവോട്ടോടെ പാസായത്. സഭയിലെ 83 പേർ ബില്ലിനെ അംഗീകരിച്ചപ്പോൾ 45 പേർ എതിർത്തു.പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി.മാത്രമല്ല കടുത്ത പ്രതിഷേധത്തിൽ ഡൽഹി സർക്കാർ. ഒപ്പം നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. 

 ഡൽഹി സർക്കാരിൻ്റെ എല്ലാ എക്സിക്യൂട്ടീവ് നടപടികൾക്കും ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതി വാങ്ങിയിരിക്കണമെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.  കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, തൃണമൂൽ കോൺഗ്രസ്, ശിവസേന, വൈഎസ്ആർ കോൺഗ്രസ്, അകാലിദൾ തുടങ്ങി മിക്ക പ്രതിപക്ഷ പാർട്ടികളും ബില്ലിനെ എതിർത്തു. തങ്ങളുടെ പ്രവർത്തനങ്ങളിൽ ലഫ്റ്റനൻ്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നിരന്തരം കടന്നുകയറുകയാണെന്നാണ് ഡൽഹി സർക്കാർ തുടർച്ചയായി ആരോപിച്ചിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനു മേൽ ലഫ്റ്റനൻ്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന നിയമം ജനാധിപത്യം തകർക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. എന്നാൽ നിയമം രാജ്യസഭയിലും പാസായി.

Find Out More:

Related Articles: