മേപ്പാടിയിലെ വിംസ് ആശുപത്രി സന്ദർശിച്ച് പ്രധാനമന്ത്രി; പ്രധാനമന്ത്രിയോട് ആ ദിവസം വിവരിച്ച് അരുൺ!

Divya John
 മേപ്പാടിയിലെ വിംസ് ആശുപത്രി സന്ദർശിച്ച് പ്രധാനമന്ത്രി; പ്രധാനമന്ത്രിയോട് ആ ദിവസം വിവരിച്ച് അരുൺ! സംഭവിച്ച കാര്യങ്ങളെല്ലാം അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു. എല്ലാ കാര്യങ്ങളും റെഡിയാക്കാമെന്ന് പറഞ്ഞ് തോളിൽ തട്ടിയാണ് മടങ്ങിയതെന്നും മുണ്ടക്കൈ സ്വദേശിയായ അരുൺ പറഞ്ഞു. മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ചെളിയിൽ പൂണ്ട ജീവൻ രക്ഷിക്കാൻ വേണ്ടി കേഴുന്ന അരുണിൻ്റെ വീഡിയോ ദൃശ്യം നൊമ്പരക്കാഴ്ചയായിരുന്നു. മേപ്പാടി വിംസ് ആശുപത്രിയിൽ എത്തിയ പ്രധാനമന്ത്രി വാർഡിൽ ചികിത്സയിൽ കഴിയുന്ന അരുൺ ഉൾപ്പെടെയള്ളവരുമായി ഏറെ നേരം സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ട കാര്യങ്ങൾ ചെയ്തുതരാമെന്ന് പറഞ്ഞുവെന്നും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ഉരുൾപൊട്ടൽ ദുരിതബാധിതനായ അരുൺ.



  ചൂരൽമല അങ്ങാടിയിൽ എത്തിയ പ്രധാനമന്ത്രി എൻഡിആർഎഫ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പിന്നീട് ബെയ്‍ലി പാലത്തിലൂടെ നടന്ന് മറുകരയിലെത്തി. അതിന് ശേഷം 2:08 ഓടെ ചൂരൽമലയിൽനിന്ന് മടങ്ങി. ഏതാണ്ട് 50 മീനിറ്റോളം നേരം മോദി ചൂരൽമലയിൽ ചെലവഴിച്ചു. 2:33 ഓടെ മേപ്പാടി സെൻ്റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ അദ്ദേഹം ദുരിതബാധിതരെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു. 2:58ന് ക്യാമ്പിൽനിന്ന് മടങ്ങിയ അദ്ദേഹം മേപ്പാടി വിംസ് ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ കണ്ടു. പിന്നീട് കൽപ്പറ്റയിലെ ജില്ലാ കളക്ടറേറ്റിലെത്തിയ പ്രധാനമന്ത്രി അവലോകന യോഗത്തിൽ പങ്കെടുത്തു.



  ശനിയാഴ്ച രാവിലെ 11.10ന് കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു. ദുരന്തഭൂമിയിൽ ആകാശ നിരീക്ഷണം നടത്തിയ ശേഷം കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഇറങ്ങി. തുടർന്ന് പ്രധാനമന്ത്രി വാഹനത്തിൽ ചൂരൽമലയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 1:17 ഓടെ ചൂരൽമല ടൗണിലെത്തിയ അദ്ദേഹം ആദ്യംതന്നെ വെള്ളാർമല സ്കൂളിലെത്തി. തുടർന്ന്, അരക്കിലോമീറ്ററോളം ദൂരം പാറക്കൂട്ടങ്ങൾക്കിടയിലൂടെ വാഹനത്തിൽ സഞ്ചരിച്ചു. സ്ഥലത്ത് ഇറങ്ങിയ പ്രധാനമന്ത്രിക്ക് എഡിജിപി അജിത് കുമാർ സാഹചര്യം വിശദമാക്കി നൽകി.


  കുറച്ചു സമയം മാത്രമാണ് അദ്ദേഹത്തോട് സംസാരിച്ചത്. എല്ലാ കാര്യങ്ങളും റെഡിയാക്കാമെന്ന് പറഞ്ഞ് തോളിൽ തട്ടിയാണ് മടങ്ങിയത്. എന്താണ് സംഭവിച്ചതെന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. സംഭവങ്ങൾ പറഞ്ഞുകൊടുത്തു. സ്ട്രോങ് ആയി നിൽക്കാൻ പറഞ്ഞു. എന്തെങ്കിലുമൊക്കെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. വാർഡിലുള്ള എല്ലാവരെയും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. താനടക്കം മൂന്നാലുപേരോട് കൂടുതൽ നേരം സംസാരിച്ചുവെന്നും അരുൺ പറഞ്ഞു. വേണ്ട കാര്യങ്ങൾ ചെയ്തുതരാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ആവശ്യങ്ങളല്ലാം പറയാനുള്ള സമയം കിട്ടിയില്ല.

Find Out More:

Related Articles: