അർജുനെ കണ്ടെത്താൻ എൻഡിആർഎഫുമായി ചേർന്ന് തിരച്ചിൽ നടത്തും!

Divya John
 അർജുനെ കണ്ടെത്താൻ എൻഡിആർഎഫുമായി ചേർന്ന് തിരച്ചിൽ നടത്തും! എൻഡിആർഎഫുമായി സഹകരിച്ച് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകാനാണ് രഞ്ജിത്തിൻ്റെ തീരുമാനം. രക്ഷാപ്രവർത്തനം വൈകിയതുമൂലം ഗോൾഡൻ അവേഴ്സ് നഷ്ടമായെന്നും രഞ്ജിത്ത് ഇസ്രയേൽ മാധ്യമങ്ങളോട് പറഞ്ഞു. കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ പങ്കെടുക്കാൻ ദുരന്ത നിവാരണ വിദഗ്ധൻ രഞ്ജിത്ത് ഇസ്രയേലും എത്തി. മന്ത്രി ഗണേഷ് കുമാർ സർ തന്നെ വിളിച്ചു പിന്തുണ അറിയിച്ചു. മണ്ണിടിച്ചിൽ നടന്ന് ഇന്ന് അഞ്ച് ദിവസമായി. ഒരുപാട് വൈകി. ഗോൾഡൻ അവേഴ്സ് ഉപയോഗിക്കാത്തതിൽ വളരെയധികം വിഷമം ഉണ്ട്. ഉത്തരാഖണ്ഡിൽ ദുരന്തം ഉണ്ടായപ്പോൾ രണ്ടു ദിവസത്തിനകം എത്താൻ കഴിഞ്ഞു. പക്ഷേ, തൊട്ടടുത്തുള്ള കർണാടകത്തിൽ അപകടം നടന്നപ്പോൾ എത്തുന്നത് അഞ്ചാം ദിവസമാണ്. 



അത് വളരെയധികം വിഷമകരമാണ്"- രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. "സ്വന്തം ഇഷ്ടപ്രകാരമാണ് വന്നിരിക്കുന്നത്. എൻഡിആർഎഫുമായി കൂടിയാലോചിച്ച ശേഷം അവരുമായി ചേ‍ർന്ന് സംയുക്ത രക്ഷാപ്രവർത്തനം നടത്തും. കളക്ടർ തനിക്കൊരു ഉത്തരവ് നൽകിയിട്ടുണ്ട്.തൻ്റെ എക്സ്പീരിയൻസ് വെച്ചുള്ള പരിശോധനയാണ് നടത്താൻ ഉദ്ദേശിക്കുന്നത്. നിരവധി മണ്ണിടിച്ചിൽ രക്ഷാദൗത്യങ്ങളിൽ താൻ പങ്കാളിയായിട്ടുണ്ടെന്നും രഞ്ജിത്ത് ഇസ്രയേൽ കൂട്ടിച്ചേ‍ർത്തു. തിരുവനന്തപുരം വിതുര സ്വദേശിയായ രഞ്ജിത്ത് ഇസ്രയേൽ ദുരന്തമുഖങ്ങളിൽ ജീവൻ്റെ തുടിപ്പ് തേടിയെത്തുന്ന രക്ഷാപ്രവ‍ർത്തകനാണ്. ആരും വിളിച്ചില്ലെങ്കിലും ദുരന്തഭൂമിയിലേക്ക് ആദ്യമെത്തും രഞ്ജിത്ത്. 2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം തുടങ്ങിയ വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാകരങ്ങൾ നീട്ടി രഞ്ജിത്ത് എത്തിയിട്ടുണ്ട്.




എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലെത്തുമ്പോൾ രക്ഷാദൗത്യവുമായി അവിടെ ആദ്യമെത്തുന്ന സിവിലിയൻ രഞ്ജിത്ത് ആണ്. സൈന്യത്തിൽ ചേരണമെന്നത് രഞ്ജിത്തിൻ്റെ വലിയ ആഗ്രഹമായിരുന്നു. അത് സാധിക്കാതെ വന്നതോടെ ദുരന്തമുഖങ്ങളിൽ കൈയ്മെയ് മറന്ന് പ്രവൃത്തിക്കാൻ രഞ്ജിത്ത് തീരുമാനിക്കുകയായിരുന്നു. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലൈഫ് സേവിങ് ടെക്നിക്സ്, പർവതാരോഹണം, ഫോറസ്റ്റ് സർവൈവിങ് ടെക്നിക്സ്, പവർബോട്ട് ഓപ്പറേഷൻസ് എന്നിവയിലൊക്കെ രഞ്ജിത്ത് പരിശീലനം നേടിയിട്ടുണ്ട്. പ്രതിഫലം വാങ്ങാതെയാണ് രഞ്ജിത്തിൻ്റെ സേവനം. തൻ്റെ എക്സ്പീരിയൻസ് വെച്ചുള്ള പരിശോധനയാണ് നടത്താൻ ഉദ്ദേശിക്കുന്നത്. നിരവധി മണ്ണിടിച്ചിൽ രക്ഷാദൗത്യങ്ങളിൽ താൻ പങ്കാളിയായിട്ടുണ്ടെന്നും രഞ്ജിത്ത് ഇസ്രയേൽ കൂട്ടിച്ചേ‍ർത്തു.



 "സ്വന്തം ഇഷ്ടപ്രകാരമാണ് വന്നിരിക്കുന്നത്. എൻഡിആർഎഫുമായി കൂടിയാലോചിച്ച ശേഷം അവരുമായി ചേ‍ർന്ന് സംയുക്ത രക്ഷാപ്രവർത്തനം നടത്തും. കളക്ടർ തനിക്കൊരു ഉത്തരവ് നൽകിയിട്ടുണ്ട്.തൻ്റെ എക്സ്പീരിയൻസ് വെച്ചുള്ള പരിശോധനയാണ് നടത്താൻ ഉദ്ദേശിക്കുന്നത്. നിരവധി മണ്ണിടിച്ചിൽ രക്ഷാദൗത്യങ്ങളിൽ താൻ പങ്കാളിയായിട്ടുണ്ടെന്നും രഞ്ജിത്ത് ഇസ്രയേൽ കൂട്ടിച്ചേ‍ർത്തു. തിരുവനന്തപുരം വിതുര സ്വദേശിയായ രഞ്ജിത്ത് ഇസ്രയേൽ ദുരന്തമുഖങ്ങളിൽ ജീവൻ്റെ തുടിപ്പ് തേടിയെത്തുന്ന രക്ഷാപ്രവ‍ർത്തകനാണ്. ആരും വിളിച്ചില്ലെങ്കിലും ദുരന്തഭൂമിയിലേക്ക് ആദ്യമെത്തും രഞ്ജിത്ത്. 2013ൽ ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്ഫോടനം, 2018ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുൾപൊട്ടൽ, 2020ലെ ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം തുടങ്ങിയ വിവിധ ദുരന്തമുഖങ്ങളിൽ രക്ഷാകരങ്ങൾ നീട്ടി രഞ്ജിത്ത് എത്തിയിട്ടുണ്ട്.

Find Out More:

Related Articles: