പുതിയ പാമ്പൻ പാലം; കപ്പലുകളും ബോട്ടുകളും ഈസിയായി കടന്നുപോകുമെന്നു റെയിൽവേ!

Divya John
 പുതിയ പാമ്പൻ പാലം; കപ്പലുകളും ബോട്ടുകളും ഈസിയായി കടന്നുപോകുമെന്നു റെയിൽവേ! രണ്ട് മാസത്തിനകം ട്രയൽ റൺ നടത്തുമെന്ന് റെയിൽവേ ബോർഡ് അംഗം ഇൻഫ്രാസ്ട്രക്ചർ പാമ്പൻ റെയിൽവേ ബോർഡ് അംഗം അനിൽ ഖണ്ഡേൽവാൾ പറഞ്ഞു. കപ്പലുകൾക്ക് കടന്നുപോകാൻ ഒരുഭാഗം ലംബമായി 17 മീറ്റർ ഉയരുന്ന തരത്തിലുള്ള വെർട്ടിക്കൽ ലിഫ്റ്റിങ് പാലമാണ് പാമ്പനിൽ നിർമിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇത്തരത്തിൽ നിർമിക്കുന്ന ആദ്യ പാലമാണിത്. പുതിയ പാമ്പൻ പാലത്തിൻ്റെ ട്രയൽ റൺ വൈകാതെയുണ്ടാകുമെന്ന് റെയിൽവേ. രാജ്യത്തെ ആദ്യ വെർട്ടിക്കിൽ ലിഫ്റ്റ് പാലത്തിൻ്റെ നിർമാണം അവസനഘട്ടത്തിലാണ്.വെർട്ടിക്കിൽ ലിഫ്റ്റ് സംവിധാനത്തിലാണ് പാലം ഒരുങ്ങുന്നത്. പുതിയ പാലത്തിൽ രണ്ട് മാസത്തിനുള്ളിൽ ട്രയൽ റൺ നടത്താനാകും.



പഴയ പാലം പൊളിച്ചു നീക്കേണ്ടിവരും. തുരുമ്പെടുത്ത് തകരാറായ അവസ്ഥയിലായ പാലം തകരാനും താഴെക്കൂടി കടന്നുപോകുന്ന ഏതെങ്കിലും കപ്പലുകളിലോ ബോട്ടുകളിലോ വീഴാനോ സാധ്യതയുണ്ട്. അതിനാൽ പാലം സുരക്ഷിതമായി പൊളിക്കുമെന്ന് ഖണ്ഡേൽവാൾ പറഞ്ഞു.പാലം നിർമാണത്തിൻ്റെ ജോലികൾ 90 ശതമാനവും പൂർത്തിയായെന്ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ അനിൽ ഖണ്ഡേൽവാൾ കൂട്ടിച്ചേർത്തു. പഴയ പാമ്പൻ റെയിൽവേ പാലത്തിന് 100 വർഷത്തിലേറെ പഴക്കമെത്തിയതും തുരുമ്പെടുത്ത് കേടുപാടുകൾ സംഭവിക്കാൻ തുടങ്ങിയതോട് കൂടിയുമാണ് പുതിയ പാലം നിർമിക്കാൻ റെയിൽവേ തീരുമാനിച്ചത്.



രാമേശ്വരത്തിനും ധനുഷ്‌കോടിക്കും ഇടയിൽ അനുവദിച്ച പുതിയ റെയിൽവേ ലൈൻ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി റെയിൽവേ കാത്തിരിക്കുകയാണെന്ന് ഖണ്ഡേൽവാൾ പറഞ്ഞു. പാരിസ്ഥിതിക അനുമതി ഉൾപ്പെടെ വിവിധ അനുമതികൾ പദ്ധതി ആവശ്യമാണ്. ഇപ്പോഴത്തെ റോഡ് ആ റെയിൽവേ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ റെയിൽവേയ്ക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ഭൂമി ആവശ്യമാണ്. ഭൂമി റെയിൽവേക്ക് കൈമാറിയ ദിവസം മുതൽ നാല് വർഷത്തിനുള്ളിൽ പാത പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജൂൺ മുപ്പതോടെ നിർമാണ പ്രവർത്തനം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പാമ്പൻ പാലത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നത്. 



രാമേശ്വരത്ത് നിലവിലുള്ള പാമ്പൻ പാലത്തിന് സമാന്തരമായി 2,070 മീറ്റർ (6,790 അടി) നീളത്തിലാണ് പുതിയ പാലം. പുതിയ പാലത്തിന് കടലിന് കുറുകെ 100 സ്പാനുകളുണ്ട്. അതിൽ 99 എണ്ണം 18.3 മീറ്ററും അതിലൊന്ന് 72.5 മീറ്ററുമാണ്. നിലവിലുള്ള പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലാണ് പുതിയ പാലമുള്ളത്. തുരുമ്പെടുത്ത് തകരാറായ അവസ്ഥയിലായ പാലം തകരാനും താഴെക്കൂടി കടന്നുപോകുന്ന ഏതെങ്കിലും കപ്പലുകളിലോ ബോട്ടുകളിലോ വീഴാനോ സാധ്യതയുണ്ട്. അതിനാൽ പാലം സുരക്ഷിതമായി പൊളിക്കുമെന്ന് ഖണ്ഡേൽവാൾ പറഞ്ഞു.

Find Out More:

Related Articles: