4 ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ സംഘടനകളുടെ ലൈസൻസ് കേന്ദ്രം റദ്ദാക്കി
സംഘടനകൾക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് എഫ്‌സിആർഎ ക്ലിയറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ഈ സാഹചര്യത്തിൽ സംഘടനകൾക്ക് തിരിച്ചടിയാകുന്നതാണ് കേന്ദ്ര നടപടി.വർഷങ്ങളായി രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനകളാണ് ഇവയെല്ലാം. നേരത്തെ ഈ വർഷം ഫെബ്രുവരിയിൽ ദി ന്യൂ ലൈഫ് ഫെലോഷിപ്പ് അസോസിയേഷന്‍റെ ലൈസന്‍സ് കേന്ദ്രം സസ്പെൻഡ് ചെയ്തിരുന്നു. 1964 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ന്യൂസിലൻഡിൽ നിന്നുള്ള ന്യൂ ലൈഫ് മിഷണറിമാരുടെ വരവിന് പിന്നാലെയായിരുന്നു ഇവർക്കെതിരായ നടപടി.
നാല് സംഘടനകൾക്ക് പുറമേ യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സെവൻത് ഡേ അഡ്‍വെന്‍റിസ്റ്റ് ചർച്ച്, ബാപ്റ്റിസ്റ്റ് ചർച്ച് എന്നിവ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്നും ഹിന്ദു റിപ്പോർട്ടിലുണ്ട്.ആളുകളെ മതപരിവർത്തനം നടത്താൻ പ്രാർത്ഥനാ വേദികൾ ഉപയോഗിച്ചെന്ന് കാട്ടി ഇവർ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേന്ദ്രം ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.നേരത്തെ 2019 ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ ദി ന്യൂ ലൈഫ് ഫെലോഷിപ്പ് അസോസിയേഷൻ നടത്തിയ ‘പ്രാർത്ഥനാ യോഗങ്ങൾ’ ബജ്‌റംഗ്ദൾ തടസ്സപ്പെടുത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 20674 സംഘടനകളുടെ വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള ലൈസൻസാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 22,457 എൻജിഒകളുടെ എഫ്‌സിആർഎ ക്ലിയറൻസ് തുടരുന്നുമുണ്ട്. അതേസമയം 6,702 സംഘടനകളുടെ ലൈസൻസ് കാലാവധി അവസാനിക്കുകയും ചെയ്തു.മുകളിൽ പറഞ്ഞിരിക്കുന്ന സംഘടനകൾക്ക് പുറമെ നിലവിൽ 20000ത്തിലധികം എൻജിഒകളെയാണ് വിദേശ ധനസഹായം സ്വീകരിക്കുന്നതിൽ നിന്ന് കേന്ദ്രം വിലക്കിയിരിക്കുന്നത്. നാല് ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ സംഘടനകളുടെ വിദേശ ധനസഹായത്തിനുള്ള ലൈസൻസ് സസ്പെൻഡ് ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.